'ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല, ഭാവിയിലും സ്വീകരിക്കില്ല'; ഡോണള്‍ഡ് ട്രംപിനോട് ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി

Last Updated:

സൈനിക നടപടി നിർത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നേരിട്ട്, രണ്ട് സൈന്യങ്ങൾക്കിടയിലുള്ള നിലവിലുള്ള മാർഗങ്ങളിലൂടെയാണ് നടന്നത്, അതും പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരമായിരുന്നുവെന്നും പ്രധാനമന്ത്രി മോദി ട്രംപിനോട് പറഞ്ഞു

(PTI)
(PTI)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി 35 മിനിറ്റുനേരം ഫോണിൽ സംസാരിച്ചു. പാകിസ്ഥാൻ അഭ്യർത്ഥിച്ചതോടെയാണ് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്ന് നരേന്ദ്ര മോദി ട്രംപിനോട് പറഞ്ഞു. ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ലെന്നും മോദി ട്രംപിനോട് വ്യക്തമാക്കി. സൈനിക നടപടി നിർത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നേരിട്ട്, രണ്ട് സൈന്യങ്ങൾക്കിടയിലുള്ള നിലവിലുള്ള മാർഗങ്ങളിലൂടെയാണ് നടന്നത്, അതും പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരമായിരുന്നുവെന്നും പ്രധാനമന്ത്രി മോദി ട്രംപിനോട് പറഞ്ഞു.
പാകിസ്ഥാന് തക്കതായ മറുപടി നൽകിയെന്ന് മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ല. തീവ്രവാദത്തോട് സന്ധിയില്ലെന്നും മോദി ട്രംപിനെ അറിയിച്ചു. 26 പേരുടെ മരണത്തിനു കാരണമായ പഹൽഗാമിലെ ഭീകരാക്രമണത്തിൽ ട്രംപ് അനുശോചനം രേഖപ്പെടുത്തി.
'ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. ട്രംപിന് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാൽ ഈ കൂടിക്കാഴ്ച നടന്നില്ല. ഇതിനുശേഷം, ട്രംപിന്റെ അഭ്യർത്ഥനപ്രകാരം, ഇന്ന് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചു. ഏകദേശം 35 മിനിറ്റ് അവർ സംസാരിച്ചു. ഏപ്രിൽ 22 ന് പഹൽഗാമിലെ ഭീകരാക്രമണത്തിനു ശേഷം ട്രംപ് പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിക്കുകയും അനുശോചനം അറിയിക്കുകയും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇരുവരും ഇപ്പോഴാണ് സംസാരിക്കുന്നത്’’ – വിക്രം മിസ്രി പറഞ്ഞു.
advertisement
advertisement
മെയ് 6-7 തീയതികളിൽ രാത്രിയിൽ പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും തീവ്രവാദ ഒളിത്താവളങ്ങൾ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയുടെ നടപടി കൃത്യമായി അളന്നുകുറിച്ചുള്ളതായിരുന്നുവെന്ന് പ്രധാനമന്ത്രി മോദി ട്രംപിനോട് പറഞ്ഞു. ഇന്ത്യ ഇനി ഭീകരതയെ ഒരു നിഴൽ യുദ്ധമായി കണക്കാക്കുന്നില്ല, മറിച്ച് ഒരു പൂർണ്ണ തോതിലുള്ള യുദ്ധമായി കണക്കാക്കുന്നുവെന്നും 'ഓപ്പറേഷൻ സിന്ദൂർ' ഇപ്പോഴും തുടരുകയാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം
മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിൽ എത്തിയതിന് തൊട്ടുപിന്നാലെ, താൻ മധ്യസ്ഥത വഹിച്ചതുകൊണ്ടാണ് വെടിനിർത്തലുണ്ടായതെന്ന് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി വ്യാപാരം ഉപയോഗിച്ചതായും ട്രംപ് പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
'ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല, ഭാവിയിലും സ്വീകരിക്കില്ല'; ഡോണള്‍ഡ് ട്രംപിനോട് ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement