Naval Ensign| കൊളോണിയൽ അടിമത്തത്തിന്റെ അടയാളം ഇനിയില്ല; നാവികസേനയുടെ പുതിയ പതാക ഇതാണ്

Last Updated:

ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തോട് വിടപറയാനുള്ള നീക്കങ്ങളുടെ ഭാ​ഗമായാണ് നാവികസേനയുടെ പുതിയ പതാക.

കൊച്ചി: നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ്. വിക്രാന്ത് കമ്മീഷൻ ചെയ്ത ചടങ്ങിലാണ് പുതിയ പതാക അനാച്ഛാദനം ചെയ്തത്. പുതിയ കപ്പൽ നാവികസേനയ്ക്ക് പ്രധാനമന്ത്രി ഔദ്യോഗികമായി കൈമാറുകയും സേനയുടെ പുതിയ പതാക രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.
ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തോട് വിടപറയാനുള്ള നീക്കങ്ങളുടെ ഭാ​ഗമായാണ് നാവികസേനയുടെ പുതിയ പതാക. വെള്ള പതാകയുടെ ഇടതുവശത്ത് മുകളിലായി ഇന്ത്യയുടെ പതാകയും വലത് വശത്ത് നാവിക സേനയുടെ പുതിയ ചിഹ്നത്തിൽ ദേവനാഗരി ലിപിയിൽ 'സത്യമേവ് ജയതേ' എന്ന ദേശീയ മുദ്രാവാക്യവും ആങ്കറും നേവിയുടെ മുദ്രാവാക്യവും കൊത്തിവച്ചിരിക്കുന്ന ഇന്ത്യൻ ദേശീയ ചിഹ്നം അടങ്ങിയിരിക്കുന്നു.
advertisement
സമ്പന്നമായ ഇന്ത്യൻ സമുദ്ര പൈതൃകത്തിന് ഏറ്റവും അനുയോജ്യമായ പതാകയായിരിക്കും ഇനി നാവികസേനയുടേതെന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ദേശീയ പതാക നാവികസേനയുടെ ദേശീയ ചൈതന്യത്തെ പ്രതീകപ്പെടുത്തുന്നു. അഷ്ടഭുജമുള്ള ചിഹ്നം എട്ട് ദിശകളെയാണ് സൂചിപ്പിക്കുന്നത്. സമ്പത്ത്, അനന്തത, എല്ലാ ദിശകളിൽ നിന്നും അനുകൂലത എന്നിവ ആകർഷിക്കുന്നു.
advertisement
വെളുത്ത പശ്ചാത്തലത്തിൽ തിരശ്ചീനവും ലംബവുമായ ചുവന്ന വരകളും ഇവ യോജിക്കുന്ന സ്ഥലത്ത് അശോക സ്തംഭവും ഇടതുവശത്ത് മുകളിൽ ത്രിവർണ്ണ പതാകയും ആലേഖനം ചെയ്തതായിരുന്നു നേരത്തേയുണ്ടായിരുന്ന പതാക.
ഇംഗ്ലണ്ടിന്റെ ദേശീയ പതാകയായ സെന്റ് ജോർജ്ജിന്റെ പ്രതീകപ്പെടുത്തുന്നതാണ് തിരശ്ചീനവും ലംബവുമായ ചുവന്ന വരകൾ. അത് കൊളോണിയൽ ഭൂതകാലത്തെ ഓർമ്മിപ്പിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
Naval Ensign| കൊളോണിയൽ അടിമത്തത്തിന്റെ അടയാളം ഇനിയില്ല; നാവികസേനയുടെ പുതിയ പതാക ഇതാണ്
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement