Ram Mandir bhumi pujan in Ayodhya LIVE Updates: 'രാമജന്മഭൂമിക്ക് ഇന്ന് സ്വാതന്ത്ര്യം ലഭിച്ചു; ജയ് ശ്രീറാം മുഴങ്ങട്ടെ': പ്രധാനമന്ത്രി

Last Updated:

Ram Mandir bhumi pujan in Ayodhya LIVE Updates | അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് തുടക്കമായി

Ram Mandir bhumi pujan in Ayodhya LIVE Updates | അയോധ്യയിൽ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലപാകി. രാമജന്മഭൂമിക്ക് ഇന്ന് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് ചടങ്ങുകൾക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 15ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് സമാനമായ പ്രാധാന്യമാണ് രാമക്ഷേത്രത്തിനായി ജീവൻ കൊടുത്ത കോടിക്കണക്കിന് വരുന്ന ഭക്തർക്ക് ഇന്ന്. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ജയ്ശ്രീം ഇന്ത്യയിൽ മാത്രമല്ല, ലോകത്താകമാനം ഇന്ന് മുഴങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ അയോധ്യയിലെത്തിയ പ്രധാനമന്ത്രി  ഹനുമാൻഗഡിയിൽ പ്രാർത്ഥന നടത്തി. രാമജന്മഭൂമിയിൽ സാഷ്ടാംഗപ്രണാമം നടത്തിയശേഷം  ഭൂമിപൂജയിൽ പങ്കെടുത്തു. 12.44ഓടെയായിരുന്നു ശിലാന്യാസ ചടങ്ങ്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിച്ചത്. 
പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകൾക്ക് നേർസാക്ഷ്യം വഹിച്ചത്. ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്ക് മാത്രമാണ് മോദിക്കൊപ്പം ഇരിപ്പിടം ലഭിച്ചത്. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളിൽ 135 പേർ മതനേതാക്കളാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Ram Mandir bhumi pujan in Ayodhya LIVE Updates: 'രാമജന്മഭൂമിക്ക് ഇന്ന് സ്വാതന്ത്ര്യം ലഭിച്ചു; ജയ് ശ്രീറാം മുഴങ്ങട്ടെ': പ്രധാനമന്ത്രി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement