advertisement

വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെടൽ പീഡനം തന്നെ: സുപ്രീംകോടതി

Last Updated:

ഇരയും പീഡിപ്പിക്കുന്ന ആളും ഒന്നിച്ച് ജീവിക്കാൻ തയ്യാറായിരിക്കുന്നവർ ആയാൽപ്പോലും കുറ്റകൃത്യം നിയമസാധുത ഇല്ലാത്തതാണെന്ന് കരുതാനാവില്ല- കോടതി നിരീക്ഷിച്ചു.

ന്യൂഡൽഹി: വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പീഡനമാണെന്ന് സുപ്രീംകോടതി. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്നതാണിതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.
പീഡനം ഒരു സ്ത്രീയുടെ അന്തസും ആദരവുമെല്ലാം അപകീർത്തിപ്പെടുത്തുന്നു. ഇരയും പീഡിപ്പിക്കുന്ന ആളും ഒന്നിച്ച് ജീവിക്കാൻ തയ്യാറായിരിക്കുന്നവർ ആയാൽപ്പോലും കുറ്റകൃത്യം നിയമസാധുത ഇല്ലാത്തതാണെന്ന് കരുതാനാവില്ല- കോടതി നിരീക്ഷിച്ചു. ആധുനിക സമൂഹത്തിൽ ഇത്തരം സംഭവങ്ങൾ വർധിച്ചു വരികയാണെന്നും കോടതി വ്യക്തമാക്കി.
2013ൽ രജിസ്റ്റർ ചെയ്ത ഒരു കേസിനെ അടിസ്ഥാനമാക്കിയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഛത്തീസ്ഗഢ് സ്വദേശിയായ ഡോക്ടർ ബിലാസ്പൂരിലെ കോന്നി സ്വദേശിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. 2009 മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. ഇക്കാര്യം ഇരുവരുടെയും വീട്ടുകാർക്കും അറിയാമായിരുന്നു.
advertisement
എന്നാൽ ഇയാൾ പിന്നീട് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാവുകയും  പെൺകുട്ടിക്ക് നൽകിയ വിവാഹ വാഗ്ദാനം നിരസിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസ് ശരിവെച്ച ഹൈക്കോടതി പത്ത് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെയാണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്. ‌‌
പ്രതിക്ക് യുവതിയെ വിവാഹം ചെയ്യാൻ താത്പര്യം ഉണ്ടായിരുന്നില്ലെന്നും എന്നാൽ വ്യാജ വിവാഹ വാഗ്ദാനം നൽകി യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയായിരുന്നുവെന്നും വിചാരണവേളയിൽ ഹാജരാക്കിയ തെളിവുകളിൽ നിന്ന് വ്യക്തമായതായി കോടതി പറഞ്ഞു. ഇത് പീഡനം തന്നെയാണെന്ന് നിരീക്ഷിച്ച കോടതി പ്രതി ശിക്ഷ അനുഭവിക്കണമെന്നും വ്യക്തമാക്കി.
advertisement
അതേസമയം പത്ത് വർഷത്തെ കഠിന തടവെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ഏഴ് വർഷമാക്കി കുറച്ചു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെടൽ പീഡനം തന്നെ: സുപ്രീംകോടതി
Next Article
advertisement
കൈവശം 40 രൂപ, അക്കൗണ്ടില്‍ 44; ആഷ്‌ന തമ്പി, കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാർത്ഥി
കൈവശം 40 രൂപ, അക്കൗണ്ടില്‍ 44; ആഷ്‌ന തമ്പി, കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാർത്ഥി
  • എറ്റുമാനൂരിലെ എസ്‌യൂസിഐ സ്ഥാനാർത്ഥി ആഷ്ന തമ്പിക്ക് കൈവശം 40 രൂപയും അക്കൗണ്ടിൽ 44 രൂപയുമാണ്

  • കേരളത്തിലെ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള സ്ഥാനാർത്ഥിയായി 26 വയസ്സുകാരിയായ ആഷ്ന തമ്പി മാറിയിരിക്കുന്നു

  • പാർട്ടിയുടെ മീഡിയ കോഓർഡിനേറ്ററും എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആഷ്ന

View All
advertisement