സമാജ് വാദി പാർട്ടി നേതാവ് നീരജ് ശേഖർ രാജ്യസഭാംഗത്വം രാജിവെച്ചു; BJPയിൽ ചേർന്നേക്കുമെന്ന് സൂചന

Last Updated:

വെങ്കയ്യ നായിഡുവിനെ കണ്ട ശേഖർ താൻ രാജി വെയ്ക്കുകയാണെന്നും ഒരു സമ്മർദ്ദത്തിനും വഴങ്ങിയല്ല രാജി വെയ്ക്കുന്നതെന്നും വ്യക്തമാക്കി.

ന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാവ് നീരജ് ശേഖർ രാജ്യസഭാ അംഗത്വം രാജിവെച്ചു. തിങ്കളാഴ്ചയാണ് രാജി സമർപ്പിച്ചത്. രാജ്യസഭ ചെയർമാൻ എം വെങ്കയ്യ നായിഡു രാജി സ്വീകരിച്ചു. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്‍റെ മകനാണ് ശേഖർ. വെങ്കയ്യ നായിഡുവിനെ കണ്ട ശേഖർ താൻ രാജി വെയ്ക്കുകയാണെന്നും ഒരു സമ്മർദ്ദത്തിനും വഴങ്ങിയല്ല രാജി വെയ്ക്കുന്നതെന്നും വ്യക്തമാക്കി.
സമാജ് വാദി പാർട്ടിയുടെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് ശേഖർ. എന്നാൽ, രാജിവെച്ച ശേഖർ ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് അഭ്യൂഹം. 2008ലാണ് ബല്ലിയ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് നീരജ് ശേഖർ ലോക്സഭ അംഗമായത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തിൽ നിന്ന് അദ്ദേഹം വിജയിച്ചു.
2014 നവംബർ 26 മുതൽ അദ്ദേഹം ഉത്തർ പ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമാണ്. 2020 നവംബർ 25നാണ് അദ്ദേഹത്തിന്‍റെ കാലാവധി അവസാനിക്കുക. എന്നാൽ, അതിന് ഏതാണ്ട് ഒരു വർഷം മുമ്പാണ് അദ്ദേഹം രാജി സമർപ്പിച്ചിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
സമാജ് വാദി പാർട്ടി നേതാവ് നീരജ് ശേഖർ രാജ്യസഭാംഗത്വം രാജിവെച്ചു; BJPയിൽ ചേർന്നേക്കുമെന്ന് സൂചന
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement