വില്ലേജ് ഓഫീസര്‍ കൈക്കൂലിയുമായി കുളത്തിൽച്ചാടി; പണം ചെളിയില്‍ വലിച്ചെറിഞ്ഞു

Last Updated:

ഭർത്താവ് മരിച്ചുപോയ അർബുദരോഗിയായ സ്ത്രീയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്

News18
News18
വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറെ കൈക്കൂലി കേസിൽ വിജിലൻസ് പിടികൂടി. കോയമ്പത്തൂർ മാത്വരായപുരം സ്വദേശി വെട്രിവേൽ (32) നെയാണ് പിടികൂടിയത്. ഭർത്താവ് മരിച്ചുപോയ അർബുദരോഗിയായ സ്ത്രീയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. 5000 രൂപയാണ് ആവശ്യപ്പെട്ടത്‌. മാസങ്ങളായി സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസിൽ കയറിയിറങ്ങുന്ന സ്ത്രീ 1,000 രൂപ നൽകി. ബാക്കി 4,000 രൂപ നൽകിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകൂ എന്ന് ഉദ്യോഗസ്ഥൻ ശഠിച്ചു. തുടർന്ന് സ്ത്രീയുടെ മരുമകൻ കൃഷ്ണസ്വാമി വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
വിജിലൻസിന്റെ നിർദ്ദേശപ്രകാരം 3,500 രൂപ സർട്ടിഫിക്കറ്റിനായി കൃഷ്ണസ്വാമി വെട്രിവേലിന് കൈമാറി. വെള്ളിയാഴ്ച രാത്രി രഹസ്യമായി നടത്തിയ ഈ കൈമാറ്റത്തിന് പിന്നാലെ വിജിലൻസ് സംഘം സ്ഥലത്തെത്തി. ഉദ്യോഗസ്ഥരെ കണ്ട വെട്രിവേൽ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. വിജിലൻസ് സംഘം പിന്തുടർന്നതോടെ ബൈക്ക് ഉപേക്ഷിച്ച് പേരൂർ പെരിയകുളത്തിൽ ചാടി. ഉടൻ കുളത്തിലേക്ക് ചാടിയ വിജിലൻസ് സംഘം വെട്രിവേലിനെ പിടികൂടി. എന്നാൽ പേരൂർകുളത്തിൽ യന്ത്രസഹായത്തോടെ നടത്തിയ പരിശോധനയിൽ പണം കണ്ടെത്താനായില്ല. വെട്രിവേലിനെ അറസ്റ്റ് ചെയ്തതായി വിജിലൻസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
വില്ലേജ് ഓഫീസര്‍ കൈക്കൂലിയുമായി കുളത്തിൽച്ചാടി; പണം ചെളിയില്‍ വലിച്ചെറിഞ്ഞു
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement