advertisement

എന്തുകൊണ്ടായിരിക്കും വിയറ്റ്നാമിൽ ജനിക്കാൻ ജോര്‍ജ് ഫെര്‍ണാണ്ടസ് ഇത്രയ്ക്ക് ആഗ്രഹിച്ചത്

Last Updated:

ലക്ഷ്യത്തിലേക്ക് എത്തുന്നതിനു വേണ്ടി മരിക്കാന്‍ പോലും വയറ്റ്‌നാമിലെ ജനങ്ങള്‍ തയാറാണ്.

'ഇനിയും ജന്മമുണ്ടെങ്കില്‍ എനിക്ക് വിയറ്റനാമില്‍ ജനിക്കണം'. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. വാജ്‌പേയ് മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പ് മന്ത്രിയായിരിക്കെ ബംഗലുരുവില്‍ നടന്ന ചടങ്ങിലാണ് ജോര്‍ജ് ഫെര്‍ണാണ്ടസ് വിയറ്റ്‌നാമിനെ കുറിച്ച് സംസാരിച്ചത്.
ലോകത്ത് ഏറ്റവുമധികം കാപ്പി ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് വിയറ്റ്‌നാം. താന്‍ വിയറ്റ്‌നാമിന്റെ കടുത്ത ആരാധകനാണ്. വികസക്കുതിപ്പ് നടത്തുന്ന ഈ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തെ ജനങ്ങളെ താന്‍ അഭിനന്ദിക്കുകയാണെന്നും ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞിരുന്നു. ലക്ഷ്യത്തിലേക്ക് എത്തുന്നതിനു വേണ്ടി മരിക്കാന്‍ പോലും വയറ്റ്‌നാമിലെ ജനങ്ങള്‍ തയാറാണ്. ഇനിയും ഒരു ജന്മമുണ്ടെങ്കില്‍ തനിക്ക് അവിടെ ജനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
advertisement
പ്രതിരോധ മന്ത്രിയായിരിക്കെ ജോര്‍ജ് ഫെര്‍ണാണ്ടസ് വിയറ്റ്‌നാമില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. മൂന്നു ദശലക്ഷം വിയറ്റ്‌നാംകാരെയാണ് യുദ്ധകാലത്ത് ചൈന കൊന്നൊടുക്കിയത്. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് ഈ രാജ്യം പ്രതിശീര്‍ഷ വരുമാനത്തില്‍ ഇന്ത്യയെ പിന്നിലാക്കിയെന്നും ജോര്‍ജ് ഫെര്‍ണാണ്ടസ് പറയുന്നു. ഒരു രാജ്യം നൂറു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ എങ്ങനെ ആസൂത്രണം ചെയ്യണമെന്നത് വിയറ്റ്‌നാമിനെ കണ്ടു പഠിക്കണെന്നും അദ്ദേഹം ഒരുക്കല്‍ പറഞ്ഞിട്ടുണ്ട്. ദീര്‍ഘകാലമായി അസുഖബാധിതമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
എന്തുകൊണ്ടായിരിക്കും വിയറ്റ്നാമിൽ ജനിക്കാൻ ജോര്‍ജ് ഫെര്‍ണാണ്ടസ് ഇത്രയ്ക്ക് ആഗ്രഹിച്ചത്
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement