വനിതാ DySP സുഹൃത്തിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

Last Updated:

അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു

സിഐഡി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന വനിത ഡിവൈഎസ്പി വി.ലക്ഷ്മിയെ(33) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരു അന്ന പൂര്‍ണ്ണേശ്വരി നഗറിലെ സുഹൃത്തിന്റെ താമസസ്ഥലത്ത് സീലിങ് ഫാനില്‍ കെട്ടിതൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
ദക്ഷിണ ബെംഗളൂരുവിലെ കൊണനകുണ്ടെ നിവാസിയായ ലക്ഷ്മി ബുധനാഴ്ച ദിവസം വിനായക ലേയൗട്ടിലുള്ള സുഹൃത്ത് മനുവിന്റെ വസതിയിൽ അത്താഴത്തിന് പോയിരുന്നു. രാത്രി 7 മണിയോടെ സ്ഥലത്തെത്തിയ അവർ 10 മണിയോടെ ഒരു മുറിയിൽ കയറി സ്വയം ലോക്ക് ചെയ്തു.
കുറച്ചു കഴിഞ്ഞിട്ടും ലക്ഷ്മി പുറത്തിറങ്ങാത്തതിനാൽ മനു വാതിൽ തള്ളി തുറന്നപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് മനു പൊലീസിന് മൊഴി നൽകി. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
advertisement
അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തും കരാറുകാരനുമായ മനു, അവളുടെ കുടുംബാംഗങ്ങൾ എന്നിവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. എട്ട് വർഷം മുമ്പ് വിവാഹിതയായ ഉദ്യോഗസ്ഥക്ക് കുട്ടികളില്ല. ഈ വിഷമമാകാം മരണത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/India/
വനിതാ DySP സുഹൃത്തിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു
Next Article
advertisement
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
പാലക്കാട് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒളിവിൽ
  • പാലക്കാട് ചിറ്റൂർ കമ്പാലത്തറയിൽ 1260 ലിറ്റർ സ്പിരിറ്റ് പിടികൂടി, സിപിഎം സെക്രട്ടറി ഹരിദാസൻ പ്രതി.

  • കണ്ണയ്യന്റെ മൊഴി പ്രകാരം ഹരിദാസും ഉദയനും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചതെന്ന് പോലീസ്.

  • കേസെടുത്തതിന് പിന്നാലെ ഹരിദാസനും ഉദയനും ഒളിവിൽ, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

View All
advertisement