എഐ ഉച്ചകോടിക്കിടെ ഷർട്ട് ഊരി പ്രതിഷേധം, മുദ്രാവാക്യം വിളി; നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് സാധാരണ സന്ദർശകരെന്ന നിലയിലാണ് ഇവർ അകത്തുകടന്നതെന്ന് പോലീസ് അറിയിച്ചു
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്നുവരുന്ന 'എഐ ഇംപാക്ട് സമ്മിറ്റ് 2026' വേദിക്കുള്ളിൽ ഷർട്ട് ഊരി പ്രതിഷേധിച്ച ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഡൽഹി പോലീസ് നിയമനടപടി ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചകോടിയുടെ അഞ്ചാം ദിനത്തിൽ എക്‌സ്‌പോ ഹാളിനുള്ളിൽ കടന്നുകയറിയ പ്രവർത്തകർ ഷർട്ട് ഊരിമാറ്റി കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററുകൾ ഉയർത്തുകയും ചെയ്തു.
ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് സാധാരണ സന്ദർശകരെന്ന നിലയിലാണ് ഇവർ അകത്തുകടന്നതെന്ന് പോലീസ് അറിയിച്ചു. ജാക്കറ്റിനും സ്വെറ്ററിനും ഉള്ളിൽ ധരിച്ചിരുന്ന ടിഷർട്ടുകൾ ഊരി വീശിക്കൊണ്ടായിരുന്നു പ്രതിഷേധം. പ്രതിഷേധവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശികളായ കൃഷ്ണ ഹരി (ദേശീയ സെക്രട്ടറി), കുന്ദൻ യാദവ്, അജയ് കുമാർ, നരസിംഹ യാദവ് (നാഷണൽ കോർഡിനേറ്റർ) എന്നീ നാല് യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
യൂത്ത് കോൺഗ്രസിന്റെ നിലപാട്
എഐ ഉച്ചകോടിയിലൂടെ പ്രധാനമന്ത്രി രാജ്യത്തിന്റെ സ്വത്വം വിൽക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. തൊഴിലില്ലായ്മയ്ക്കും കേന്ദ്ര നയങ്ങൾക്കുമെതിരെയുള്ള പോരാട്ടമാണിതെന്ന് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് പറഞ്ഞു.
advertisement
#WATCH | Delhi: On the protest by Indian Youth Congress workers, Additional CP Devesh Kumar Mahla says, "The incident occurred around 12:30 PM. They registered online and entered through QR code scanning. They were wearing sweaters and jackets on top and a T-shirt underneath.… https://t.co/eygMgM5aHs pic.twitter.com/vZyZE2xhZv
— ANI (@ANI) February 20, 2026
advertisement
ബിജെപിയുടെ വിമർശനം
അന്താരാഷ്ട്ര വേദിക്കുള്ളിൽ നടന്ന ഈ പ്രതിഷേധത്തെ ബിജെപി ശക്തമായി അപലപിച്ചു. ഇന്ത്യയുടെ പ്രതിച്ഛായയെ ലോകത്തിന് മുന്നിൽ മോശമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും മറ്റ് ബിജെപി നേതാക്കളും ആരോപിച്ചു. ഇത് "ബുദ്ധിശൂന്യവും അന്തസ്സില്ലാത്തതുമായ" പ്രതിഷേധമാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.
ഉച്ചകോടി വെറുമൊരു പിആർ സ്റ്റണ്ട് മാത്രമാണെന്നും സംഘാടനത്തിൽ വലിയ പിഴവുകളുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നേരത്തെ ആരോപിച്ചിരുന്നു. ഉച്ചകോടിയിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്നും ഇന്ത്യയുടെ ഡേറ്റ വിൽക്കുകയാണെന്നും ഇവർ ആരോപിച്ചിരുന്നു.
advertisement
Summary: On the fifth day of the global AI Impact Summit 2026 in New Delhi, workers of the Indian Youth Congress (IYC) staged a dramatic shirtless protest inside the AI Expo Hall at Bharat Mandapam, leading to a major political face-off. Using QR codes obtained via online registration, IYC workers entered the venue disguised as visitors. Around 12:30 PM, they removed their sweaters and jackets to reveal protest T-shirts and posters, chanting slogans against the Prime Minister Narendra Modi-led government.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Feb 20, 2026 4:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
എഐ ഉച്ചകോടിക്കിടെ ഷർട്ട് ഊരി പ്രതിഷേധം, മുദ്രാവാക്യം വിളി; നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ










