തിരുവനന്തപുരത്ത് എലിപ്പനിയെ തുടർന്ന് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 58കാരൻ മരിച്ചു

Last Updated:

രണ്ടു ദിവസം മുൻപാണ് സുധാകരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്

News18
News18
തിരുവനന്തപുരം: എലിപ്പനിയെ തുടർന്ന് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 58കാരൻ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി ഡി. സുധാകരനാണ് (58) മരിച്ചത്. കഴിഞ്ഞ മാസം നാലാം തീയതി മുതൽ എലിപ്പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.
രണ്ടു ദിവസം മുൻപാണ് സുധാകരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കൂലിപ്പണിക്കാരനായ ഇദ്ദേഹം ഇന്നലെയാണ് മരിച്ചത്. എന്നാൽ സുധാകരന് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2024-ൽ ഒൻപത് പേരാണ് ഈ രോഗം ബാധിച്ച് മരിച്ചതെങ്കിൽ 2025-ൽ മരണസംഖ്യ 47 ആയി ഉയർന്നു. കഴിഞ്ഞ വർഷം മാത്രം രോഗലക്ഷണങ്ങളോടെ ഇരുന്നൂറോളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. രോഗത്തിന്റെ ഉറവിടം പലപ്പോഴും വ്യക്തമാകാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് എലിപ്പനിയെ തുടർന്ന് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 58കാരൻ മരിച്ചു
Next Article
advertisement
കുടുംബങ്ങളില്‍ ആശയവിനിമയം ഇല്ലാത്തത് ലൗ ജിഹാദിന്റെ പ്രധാന കാരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്‌
കുടുംബങ്ങളില്‍ ആശയവിനിമയം ഇല്ലാത്തത് ലൗ ജിഹാദിന്റെ പ്രധാന കാരണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്‌
  • കുടുംബങ്ങളില്‍ ആശയവിനിമയമില്ലായ്മയാണ് ലൗ ജിഹാദിന് കാരണമെന്നു ആര്‍എസ്എസ് മേധാവി ഭാഗവത് പറഞ്ഞു

  • ലൗ ജിഹാദ് തടയാന്‍ ശ്രമങ്ങള്‍ വീട്ടില്‍ നിന്നുതുടങ്ങണം, കുടുംബ മൂല്യങ്ങള്‍ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

  • ഭാഗവതിന്റെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയപ്രതികരണങ്ങള്‍ക്ക് ഇടയാക്കി, ഒവൈസി ഡാറ്റ ആവശ്യപ്പെട്ടു.

View All
advertisement