advertisement

കേരളത്തില്‍ യുവാക്കളെ കൊന്നൊടുക്കുന്നതിനായി ആസൂത്രിത പദ്ധതി; ആരോപണവുമായി എ.എ റഹിം

Last Updated:

സ്വര്‍ണ്ണക്കള്ളകടത്ത് കേസില്‍ ബിജെപി എന്‍ഐഎയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും ഡിവൈഎഫ്ഐ നേതാവ് ആരോപിക്കുന്നു

കൊച്ചി:  കേരളത്തില്‍ യുവാക്കളെ കൊന്നൊടുക്കുന്നതിനായി ആസൂത്രിത പദ്ധതിയെന്ന ആരോപണവുമായി ഡിവൈഎഫ്ഐ. കഴിഞ്ഞ ദിവസം തൃശൂരിലുണ്ടായ  കൊലപാതകത്തെ പ്രതിപക്ഷ നേതാവുള്‍പ്പടെ ഒരു കോണ്‍ഗ്രസ് നേതാവും തള്ളിപ്പറഞ്ഞില്ല എന്നത് ഖേദകരമെന്നും സംസ്ഥാന സെക്രട്ടറി എ.എ.റഹിം പറയുന്നു.
രാഷ്ട്രീയ കൊലപാതകം കേരളത്തില്‍ അവസാനിപ്പിക്കണം. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഗഡ്ബന്ധന്‍ രൂപപ്പെട്ടു. ഇതിനെതിരെ ഒരാഴ്ച നീളുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്‍റെ ഭാഗമായി സാംസ്‌ക്കാരിക നേതാക്കളെ നേരിട്ട് കാണും. മാധ്യമ എഡിറ്റര്‍മാര്‍ക്ക് കത്തയക്കും. 14 ന് കാല്‍ ലക്ഷം യൂണിറ്റുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍പാലിച്ച് പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സ്വര്‍ണ്ണക്കള്ളകടത്ത് കേസില്‍ ബിജെപി എന്‍ഐഎ യെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും ഡിവൈഎഫ്ഐ നേതാവ് ആരോപിക്കുന്നു. ഇതിന് തെളിവാണ് ഇന്നലത്തെ എന്‍ഐഎ കോടതിയുടെ ചോദ്യങ്ങള്‍. സ്വര്‍ണ്ണക്കടത്ത് കേസ് കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്. വിദേശ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ചോദിക്കുന്നവരെ കൊണ്ടു പോകുന്ന ഏര്‍പ്പാട് ഇല്ല. വി.മുരളീധരന്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നാണ് റഹിം ആരോപിക്കുന്നത്. യു എ ഇ യിലെ വിരുന്നിന്റെ വിശദാംശങ്ങള്‍ വി.മുരളീധരന്‍ പുറത്തു വിടാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തില്‍ യുവാക്കളെ കൊന്നൊടുക്കുന്നതിനായി ആസൂത്രിത പദ്ധതി; ആരോപണവുമായി എ.എ റഹിം
Next Article
advertisement
ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ
ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ
  • ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ

  • 485 ഇന്ത്യൻ കപ്പൽ ജീവനക്കാരുമായി 15-ലധികം ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ഗൾഫ് മേഖലയിലുണ്ട്

  • ഇറാൻ സൗഹൃദ രാജ്യങ്ങൾക്ക് ജലപാത തുറന്നുനൽകുമെന്ന് വ്യക്തമാക്കിയെങ്കിലും അമേരിക്കയ്ക്ക് നിരോധനം

View All
advertisement