advertisement

സൂര്യാതപം: സംസ്ഥാനത്ത് ജാഗ്രാതാനിർദ്ദേശം രണ്ടുദിവസം കൂടി ദീർഘിപ്പിച്ചു

Last Updated:

സംസ്ഥാനത്ത് സൂര്യാതപത്തെ തുടര്‍ന്നുള്ള ജാഗ്രതാനിര്‍ദേശം രണ്ടുദിവസം കൂടി ദീര്‍ഘിപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാതപത്തെ തുടര്‍ന്നുള്ള ജാഗ്രതാനിര്‍ദേശം രണ്ടുദിവസം കൂടി ദീര്‍ഘിപ്പിച്ചു. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളില്‍ ചൂട് മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് ​മുന്നറിയിപ്പ്. ഇചിനിടെ, കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ വെള്ളം എത്തിച്ചു തുടങ്ങി.
സൂര്യാതപമേറ്റ 60 പേർ ഉൾപ്പെടെ 122 പേരാണ് ഇന്നലെ ചികിത്സ തേടിയത്. വേനല്‍മഴയ്ക്ക് അനുകൂലമായ യാതൊരു സാഹചര്യങ്ങളും ഇല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. അറബിക്കടലിന്‍റെ പലഭാഗങ്ങളിലും മൂന്ന് ശതമാനം വരെ ചൂടാണ് കൂടിയത്.
വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ശരാശരിയില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി വരെ ചൂട് കൂടും. ഏപ്രില്‍ ആദ്യവാരം വരെ ഈ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ വിലയിരുത്തല്‍. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ സ്ഥിതിഗതികൾ നിരീക്ഷിച്ച് വിലയിരുത്തുന്നുണ്ട്.
advertisement
ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാമുന്നറിയിപ്പ് നിലനിൽക്കുന്ന ദിവസങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഏപ്രില്‍ പകുതിയോടെ എങ്കിലും വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണ തരംഗത്തിനുള്ള സാധ്യതയും തള്ളികളയാനാവില്ലെന്നാണ് വിലയിരുത്തൽ.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സൂര്യാതപം: സംസ്ഥാനത്ത് ജാഗ്രാതാനിർദ്ദേശം രണ്ടുദിവസം കൂടി ദീർഘിപ്പിച്ചു
Next Article
advertisement
സഹോദരിമാരായ വധുക്കൾ വിവാഹനാളിൽ ജീവനൊടുക്കിയ നിലയിൽ
സഹോദരിമാരായ വധുക്കൾ വിവാഹനാളിൽ ജീവനൊടുക്കിയ നിലയിൽ
  • വിവാഹദിവസം രാജസ്ഥാനിലെ ജോധ്പൂരിൽ സഹോദരിമാരായ ശോഭയും വിമലയും ജീവനൊടുക്കിയതായി റിപ്പോർട്ട്

  • അബോധാവസ്ഥയിൽ കണ്ടെത്തിയതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു

  • സഹോദരിമാർ വിഷം കഴിച്ചെന്നാണ് പ്രാഥമിക നിഗമനം, യഥാർത്ഥ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല

View All
advertisement