വഴിയൊരുക്കി കേരളം; ആ കുഞ്ഞുഹൃദയം അമൃതയിലെത്തി

Last Updated:

ആംബുലന്‍സിനു വേണ്ടി കേരളം വഴി മാറിക്കൊടുക്കണമെന്ന സന്ദേശവുമായി ന്യൂസ് 18 ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ രംഗത്തെത്തിയതോടെ ആ കുഞ്ഞുഹൃദയത്തെ കേരള മനസാക്ഷി ഒന്നാകെ ഏറ്റെടുത്തു.

കൊച്ചി: കേരളം വഴി മാറിക്കൊടുത്ത ആ ആംബുലന്‍സ് കുഞ്ഞുഹൃദയവുമായി കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തി. മംഗലാപുരത്തു നിന്നും റോഡു മാര്‍ഗം തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്കാണ് 15 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ എത്തിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ന് രാവിലെ 10:30-നാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്ക് സാനിയ-മിത്താഹ് ദമ്പതികളുടെ കുഞ്ഞുമായി KL-60: J 7739 എന്ന ആംബുലന്‍സ് പുറപ്പെട്ടത്. 15 മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിക്കാനായിരുന്നു പദ്ധതി. ആംബുലന്‍സിനു വേണ്ടി കേരളം വഴി മാറിക്കൊടുക്കണമെന്ന സന്ദേശവുമായി ന്യൂസ് 18 ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ രംഗത്തെത്തിയതോടെ ആ കുഞ്ഞുഹൃദയത്തെ കേരള മനസാക്ഷി ഒന്നാകെ ഏറ്റെടുത്തു. ആംബുലന്‍സിനു വഴിയൊരുക്കണമെന്ന സന്ദേശം നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. പൊലീസിനൊപ്പം വഴിയൊരുക്കാന്‍ നാട്ടുകാരും രംഗത്തിറങ്ങി. ഇതോടെ തടസങ്ങളൊന്നുമില്ലാതെ ആംബുലന്‍സ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമാക്കി കുതിച്ചു.
advertisement
പതിനൊന്നു മണിയോടെ ആംബുലന്‍സ് തൃശൂരിലേക്ക് അടുക്കുന്നതിനിടെ സര്‍ക്കാര്‍ സംവിധാനങ്ങളും അവസരത്തിനൊത്തു പ്രവര്‍ത്തിച്ചു. കുഞ്ഞിന്റെ ശസ്ത്രകിയയ്ക്കു വേണ്ട സൗകര്യങ്ങള്‍ കൊച്ചി അമൃത ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ടെന്നും ചെലവ് പൂര്‍ണമായും വഹിക്കുമെന്നും മാതാപിതാക്കളെ ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ 4:30 -ന് കുഞ്ഞുഹൃദയവുമായി ആംബുലന്‍സ് ഇടപള്ളിയിലെ അമൃത ആശുപത്രിയിലെത്തി. ഉദുമ സ്വദേശിയായ ഹസനായിരുന്നു ആംബുലന്‍സിന്റെ ഡ്രൈവര്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വഴിയൊരുക്കി കേരളം; ആ കുഞ്ഞുഹൃദയം അമൃതയിലെത്തി
Next Article
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement