advertisement

ബാറുകളും ബിവറേജസ് ഔട്ട്ലെറ്റും ഉടൻ തുറക്കില്ല; കശുമാവിൽനിന്ന് മദ്യം ഉൽപാദിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ

Last Updated:

ലോക് ഡൗണില്‍ കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. എല്ലാം തുറക്കുമ്പോള്‍ മാത്രമായിരിക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാലകളും തുറക്കുകയെന്നും മന്ത്രി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കണ്ണൂര്‍: സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും ഉടൻ തുറക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ. ലോക് ഡൗണില്‍ കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. എല്ലാം തുറക്കുമ്പോള്‍ മാത്രമായിരിക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാലകളും തുറക്കുകയെന്നും മന്ത്രി വ്യക്തമാക്കി. കള്ളുവിതരണം ചെയ്യുന്നതു പോലെ പാര്‍സല്‍ സംവിധാനം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും
കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് കശുമാവില്‍ നിന്നും മദ്യം ഉല്‍പാദിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. കശുവണ്ടിക്ക് മാത്രമല്ല കശുമാങ്ങയ്ക്കും വില കിട്ടുന്ന സാഹചര്യമുണ്ടാകുന്നത് ഗുണപരമായ കാര്യമാണ്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കാര്‍ഷിക ഫലങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് സാമ്പത്തികമായി സഹായകരമാകുമെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 77,350 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും അഞ്ച് വര്‍ഷം കൊണ്ട് കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് 40 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം. വി.ഗോവിന്ദന്‍ പറഞ്ഞു.
advertisement
കെ പി സി സി അധ്യക്ഷൻ കെ. സുധാകരന്‍ നിയമസഭയില്‍ വന്നപ്പോള്‍ അഭിവാദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും മന്ത്രി പ്രതികരിച്ചു. കെ സുധാകരനെ അഭിവാദ്യം ചെയ്തത് മനുഷ്യത്വപരമായ സമീപനം മാത്രമാണെന്നും രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍ വ്യക്തിപരമായ ബന്ധങ്ങളില്‍ കാണിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സുധാകരന്‍ അധ്യക്ഷ പദവിയിലേക്ക് വന്നതുകൊണ്ട് കോണ്‍ഗ്രസ് പഴയ നിലയിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും നയം മാറ്റാത്തതാണ് കോണ്‍ഗ്രസിന്‍റെ അപചയത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
ഇപ്പോഴും കുത്തകകളെ സഹായിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്ന നയങ്ങളാണ് കോണ്‍ഗ്രസ് തുടരുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. അതിൽ മാറ്റം വരുത്താത്തിടത്തോളം കാലം കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും മന്ത്രി ചുണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിട്ട് മിണ്ടാത്തത് ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ശൈലിയുള്ളതു കൊണ്ടാണെന്നും തനിക്ക് അതിനെ കുറിച്ച്‌ അറിയില്ലെന്നും മന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാറുകളും ബിവറേജസ് ഔട്ട്ലെറ്റും ഉടൻ തുറക്കില്ല; കശുമാവിൽനിന്ന് മദ്യം ഉൽപാദിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ
Next Article
advertisement
ഇടപെടണം; UDF നിഷേധിച്ച മാനന്തവാടി സീറ്റ് ആവശ്യപ്പെട്ട് സി.കെ ജാനു രാഹുലിനും പ്രിയങ്കക്കും കത്തയച്ചു
ഇടപെടണം; UDF നിഷേധിച്ച മാനന്തവാടി സീറ്റ് ആവശ്യപ്പെട്ട് സി.കെ ജാനു രാഹുലിനും പ്രിയങ്കക്കും കത്തയച്ചു
  • യുഡിഎഫ് നിഷേധിച്ച മാനന്തവാടി സീറ്റ് ആവശ്യപ്പെട്ട് സി.കെ ജാനു രാഹുലിനും പ്രിയങ്കക്കും കത്തയച്ചു

  • പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സീറ്റില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് കത്തയച്ചത്

  • പ്രിയങ്ക എംപിയെന്ന നിലയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്

View All
advertisement