വോട്ട് അഭ്യർഥിച്ചിറങ്ങിയവർക്ക് നേരെ തേനീച്ചക്കൂട്ടത്തിന്‍റെ അക്രമം; 4 പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Last Updated:

പരിക്കുകൾ ഏൽക്കാതെ സ്ഥാനാർഥി രക്ഷപെട്ടു

വോട്ട് അഭ്യർഥിച്ചു വീടുകൾ കയറുന്നതിനിടെ സ്ഥാനാർഥി സംഘത്തിനു നേരെ തേനീച്ചക്കൂട്ടത്തിന്റെ അക്രമം. ഉപ്പള മംഗൽപാടി പഞ്ചായത്ത് മൂന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി റിസാന സാബിറനോടൊപ്പം വോട്ട് ചോദിക്കാൻ നടന്നു പോകുമ്പോഴായിരുന്നു സംഭവം.
പരിക്കുകൾ ഏൽക്കാതെ സ്ഥാനാർഥി രക്ഷപെട്ടു. എന്നാൽ സ്ഥാനാർഥിയുടെ സഹോദരൻ ഉൾപ്പെടെ 4 യുഡിഎഫ് പ്രവർത്തകരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പച്ചിലംപാറ കോരിക്കാറിലാണ് തേനീച്ച കൂട്ടത്തിന്റെ അക്രമം ഉണ്ടായത്. സ്ഥാനാർഥിയുടെ സഹോദരൻ റിയാസ്, ഹിദായത്ത് നഗറിലെ ബി.എം.മുസ്തഫ, മുളിഞ്ചെയിലെ സാജിർ, പച്ചിലംപാറയിലെ റിയാസ്, ഉപ്പളയിലെ മുനിർ എന്നിവർക്കാണ് പരുക്കേറ്റത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വോട്ട് അഭ്യർഥിച്ചിറങ്ങിയവർക്ക് നേരെ തേനീച്ചക്കൂട്ടത്തിന്‍റെ അക്രമം; 4 പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Next Article
advertisement
ജമ്മുവിലെ എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് കണ്ടെത്തി
ജമ്മുവിലെ എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് കണ്ടെത്തി
  • ജമ്മുവിലെ എൻ‌ഐ‌എ ആസ്ഥാനത്തിനും പോലീസ് സുരക്ഷാ കേന്ദ്രത്തിനും ഇടയിൽ ചൈനീസ് റൈഫിൾ സ്കോപ്പ് കണ്ടെത്തി.

  • തീവ്രവാദികൾ ഉപയോഗിക്കുന്ന ഉപകരണമെന്ന സംശയത്തിൽ സുരക്ഷാ ഏജൻസികൾ തിരച്ചിൽ ശക്തമാക്കി.

  • അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും ഭീകര ലോഞ്ച് പാഡുകൾ സജീവമാണെന്ന റിപ്പോർട്ടുകൾ ഉണ്ട്.

View All
advertisement