advertisement

സോഷ്യൽ മീഡിയയിൽ വൈറലായ മലപ്പുറത്തെ 'തട്ടമിട്ട' ബിജെപി സ്ഥാനാര്‍ഥി; കിട്ടിയത് 56 വോട്ട്

Last Updated:

നരേന്ദ്ര മോദിയോടുള്ള ആരാധനയാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി പറഞ്ഞത്

മലപ്പുറം: മലപ്പുറം ജില്ലയിലെ വാണിയമ്പലം പഞ്ചായത്തിലെ ആറാം വാര്‍ഡ് സ്ഥാനാര്‍ഥിയാണ് ശാന്തി നഗര്‍ കൂറ്റന്‍ പാറ സ്വദേശിനിയായ ടി.പി. സുല്‍ഫത്ത്. നരേന്ദ്ര മോദിയോടുള്ള ആരാധനയാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് പറഞ്ഞ ബി.ജെ.പി സ്ഥാനാര്‍ഥിയായ ടി.പി സുല്‍ഫത്തിന് വലിയ തിരിച്ചടിയാണ് കിട്ടിയത്.
വണ്ടൂരില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി ടി.പി സുല്‍ഫത്തിന് ആകെ ലഭിച്ചത് 56 വോട്ടാണ്. മുത്തലാഖ് ബില്‍ പോലുള്ള വിഷയങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ ബിജെപിക്ക് അനുകൂലമായി ചിന്തിക്കുമെന്ന് സുല്‍ഫത്ത് പറഞ്ഞിരുന്നു.
വണ്ടൂരില്‍ 961 വോട്ടുകള്‍ നേടി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സീനത്താണ് വിജയിച്ചത്. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥി അന്‍സ് രാജന് 650 വോട്ടുകള്‍ ലഭിച്ചു. രണ്ട് മക്കളുള്ള സുല്‍ഫത്തിന്‍റെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സോഷ്യൽ മീഡിയയിൽ വൈറലായ മലപ്പുറത്തെ 'തട്ടമിട്ട' ബിജെപി സ്ഥാനാര്‍ഥി; കിട്ടിയത് 56 വോട്ട്
Next Article
advertisement
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
  • കേരളത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു

  • കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിനും പരിരക്ഷ ലഭിക്കും

  • കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി 8425 കോടി രൂപയുടെ സേവനം നല്‍കി

View All
advertisement