സോഷ്യൽ മീഡിയയിൽ വൈറലായ മലപ്പുറത്തെ 'തട്ടമിട്ട' ബിജെപി സ്ഥാനാര്‍ഥി; കിട്ടിയത് 56 വോട്ട്

Last Updated:

നരേന്ദ്ര മോദിയോടുള്ള ആരാധനയാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി പറഞ്ഞത്

മലപ്പുറം: മലപ്പുറം ജില്ലയിലെ വാണിയമ്പലം പഞ്ചായത്തിലെ ആറാം വാര്‍ഡ് സ്ഥാനാര്‍ഥിയാണ് ശാന്തി നഗര്‍ കൂറ്റന്‍ പാറ സ്വദേശിനിയായ ടി.പി. സുല്‍ഫത്ത്. നരേന്ദ്ര മോദിയോടുള്ള ആരാധനയാലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് പറഞ്ഞ ബി.ജെ.പി സ്ഥാനാര്‍ഥിയായ ടി.പി സുല്‍ഫത്തിന് വലിയ തിരിച്ചടിയാണ് കിട്ടിയത്.
വണ്ടൂരില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി ടി.പി സുല്‍ഫത്തിന് ആകെ ലഭിച്ചത് 56 വോട്ടാണ്. മുത്തലാഖ് ബില്‍ പോലുള്ള വിഷയങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ ബിജെപിക്ക് അനുകൂലമായി ചിന്തിക്കുമെന്ന് സുല്‍ഫത്ത് പറഞ്ഞിരുന്നു.
വണ്ടൂരില്‍ 961 വോട്ടുകള്‍ നേടി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സീനത്താണ് വിജയിച്ചത്. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥി അന്‍സ് രാജന് 650 വോട്ടുകള്‍ ലഭിച്ചു. രണ്ട് മക്കളുള്ള സുല്‍ഫത്തിന്‍റെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സോഷ്യൽ മീഡിയയിൽ വൈറലായ മലപ്പുറത്തെ 'തട്ടമിട്ട' ബിജെപി സ്ഥാനാര്‍ഥി; കിട്ടിയത് 56 വോട്ട്
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement