BJP ദേശീയ ഉപാധ്യക്ഷൻ AP അബ്ദുള്ളക്കുട്ടിയുടെ സഹോദരനും മത്സരരംഗത്ത്; കണ്ണൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Last Updated:

എൻഡിഎ സ്വതന്ത്രനായി ആണ് എ.പി ഷറഫുദ്ദീൻ മത്സരിക്കുന്നത്

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ എ.പി.ഷറഫുദ്ദീനും ഇത്തവണ മത്സരരംഗത്ത്. കണ്ണൂരിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. നാറാത്ത് പഞ്ചായത്തിലെ 17-ാം വാർഡായ കമ്പിലിലാണ് എ.പി.ഷറഫുദ്ദീൻ ജനവിധി തേടുന്നത്.
എൻഡിഎ സ്വതന്ത്രനായി ആണ് എ.പി ഷറഫുദ്ദീൻ മത്സരിക്കുന്നത്. "സ്വതന്ത്രനായി മത്സരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. അതിനായുള്ള തയ്യാറെടുപ്പുകൾ നടത്തി. ആ ഘട്ടത്തിലാണ് എൻഡിഎ പിന്തുണ നൽകാം എന്ന് വ്യക്തമാക്കിയത്. ജേഷ്ഠൻ എ.പി അബ്ദുള്ള കുട്ടിയും പ്രോത്സാഹനം നൽകി", ഷറഫുദ്ദീൻ ന്യൂസ് 18 നോട് പറഞ്ഞു.
വാർഡിലെ വോട്ടർമാരിൽ 95 ശതമാനവും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. പ്രധാന പാർട്ടികളുടെ സ്ഥാനാർത്ഥികൾ എല്ലാം ന്യൂനപക്ഷ സമുദായത്തിൽപെട്ടവർ തന്നെ. പി.പി മൊയ്തീൻ ആണ് എൽഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫിനു വേണ്ടി സൈനുദീൻ ആണ് മത്സരരംഗത്തുള്ളത്. എസ് ഡി പി ഐ സ്ഥാനാർത്ഥിയായി കെ.കെ അബ്ദുള്ളയും ജനവിധി തേടുന്നു.
advertisement
കഴിഞ്ഞ തവണ ലീഗ് സ്ഥാനാർത്ഥി അബ്ദുൽ സലാം ഹാജിയാണ് വാർഡിൽ നിന്നും വിജയിച്ചത്. പത്തുവർഷത്തോളം വിദേശത്ത് ജോലി ചെയ്ത ശേഷമാണ് പ്രവാസജീവിതം മതിയാക്കി ഷറഫുദ്ദീൻ നാട്ടിൽ മടങ്ങിയെത്തിയത്. കൃഷിയും ചെറിയ കച്ചവടവും ഒക്കെയായി നീങ്ങുമ്പോഴാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാം എന്ന് ചിന്തിച്ചതെന്ന് ഷറഫുദ്ദീൻ ന്യൂസ് 18 നോട് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BJP ദേശീയ ഉപാധ്യക്ഷൻ AP അബ്ദുള്ളക്കുട്ടിയുടെ സഹോദരനും മത്സരരംഗത്ത്; കണ്ണൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement