കോൺഗ്രസ് നേതാവ് DK ശിവകുമാറിന്‍റെ മകളുടെ വിവാഹം നിശ്ചയിച്ചു; വരൻ ബിജെപി നേതാവിന്‍റെ കൊച്ചുമകൻ

Last Updated:
കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തു
1/4
 കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം നിശ്ചയിച്ചു. കഴിഞ്ഞ വർഷം അന്തരിച്ച കഫെ കോഫി ഡേയുടെ സ്ഥാപകനായ വി.ജി സിദ്ധാർത്ഥയുടെ മകനാണ് വരൻ.
കർണാടകയിലെ കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം നിശ്ചയിച്ചു. കഴിഞ്ഞ വർഷം അന്തരിച്ച കഫെ കോഫി ഡേയുടെ സ്ഥാപകനായ വി.ജി സിദ്ധാർത്ഥയുടെ മകനാണ് വരൻ.
advertisement
2/4
 കോൺഗ്രസിന്‍റെ മുൻ മന്ത്രിയും ഇപ്പോഴത്തെ ബിജെപി നേതാവുമായ എസ് എം കൃഷ്ണയുടെ കൊച്ചുമകൻ കൂടിയാണ് വരൻ അമർത്യ. അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പുറമെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തു.
കോൺഗ്രസിന്‍റെ മുൻ മന്ത്രിയും ഇപ്പോഴത്തെ ബിജെപി നേതാവുമായ എസ് എം കൃഷ്ണയുടെ കൊച്ചുമകൻ കൂടിയാണ് വരൻ അമർത്യ. അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പുറമെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തു.
advertisement
3/4
 രാഷ്ട്രീയം താൽക്കാലികമായി മാറ്റിവച്ചു കൊണ്ടുള്ള ആഘോഷങ്ങളായിരുന്നു നടന്നത്. ചടങ്ങിൽ മുൻ നിരയിൽ ഇരുന്ന യെദ്യൂരപ്പ ശിവകുമാറിന്റെ കൈ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
രാഷ്ട്രീയം താൽക്കാലികമായി മാറ്റിവച്ചു കൊണ്ടുള്ള ആഘോഷങ്ങളായിരുന്നു നടന്നത്. ചടങ്ങിൽ മുൻ നിരയിൽ ഇരുന്ന യെദ്യൂരപ്പ ശിവകുമാറിന്റെ കൈ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.
advertisement
4/4
 എസ് എം കൃഷ്ണ പതിറ്റാണ്ടുകളായി കോൺഗ്രസിന്‍റെ നേതാവായിരുന്നു. 2009 മുതൽ 2012 വരെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു. 2017ലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.
എസ് എം കൃഷ്ണ പതിറ്റാണ്ടുകളായി കോൺഗ്രസിന്‍റെ നേതാവായിരുന്നു. 2009 മുതൽ 2012 വരെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു. 2017ലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement