സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Last Updated:

നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കന്യാകുമാരി കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മൽ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർത്ഥി അശ്വിൻ (11) ആണ് മരിച്ചത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അശ്വിൻ. വൃക്കകൾ തകരാറിലായതിനെ തുടർന്ന് കുട്ടി ഡയാലിസിസിന് വിധേയനായിരുന്നു.
ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ മാസം 24ന് പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സഹപാഠി ശീതള പാനീയം നൽകിയത്. വീട്ടിലേക്കു മടങ്ങിയ കുട്ടിക്ക് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായി. തുടർന്ന് കളിയിക്കാവിളയിലെ ആശുപത്രിയിലും മർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. വായിലും നാവിലും വ്രണങ്ങൾ ഉണ്ടായതിനെത്തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസിഡ് പോലുള്ള ദ്രാവകം ശരീരത്തിൽ കലർന്നിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.
advertisement
സ്കൂളിലെ മറ്റൊരു വിദ്യാർത്ഥി ശീതളപാനീയം നൽകി എന്ന് കുട്ടി പൊലീസിന് മൊഴികൊടുത്തിരുന്നു. എന്നാൽ ആ വിദ്യാർത്ഥി ആരെന്നു വ്യക്തമല്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
Next Article
advertisement
ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവും സഹായം ചെയ്ത പെൺസുഹൃത്തും അറസ്റ്റിൽ
ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവും സഹായം ചെയ്ത പെൺസുഹൃത്തും അറസ്റ്റിൽ
  • ശ്രീകാര്യത്ത് ആറുവയസുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ യുവാവും യുവതിയും അറസ്റ്റിൽ.

  • പോക്സോ കേസിൽ നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരെ പൊലീസ് പിടികൂടി.

  • കുട്ടിയെ ദുരുപയോഗം ചെയ്ത ഷിർഷാദിന് ഒത്താശ ചെയ്തതിനാണ് സീതയേയും പ്രതിചേർത്തത്.

View All
advertisement