CBI in Life Mission| ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി: സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Last Updated:

ലൈഫ് മിഷന്‍ സി ഇ ഒ അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് വി.ജി വരുണിന്റെ ബഞ്ച് ഉത്തരവിട്ടു.

കൊച്ചി: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന്‍ സിഇഒ ആണ് ഹര്‍ജി നല്‍കിയത്‌. എന്നാൽ, സിബിഐ അന്വേഷണം സ്റ്റേ ചെയ്യാനോ ഇടക്കാല ഉത്തരവ് നൽകാനോ കോടതി തയാറായില്ല. ലൈഫ് മിഷന്‍ സി ഇ ഒ അന്വേഷണവുമായി സഹകരിക്കണമെന്നും ജസ്റ്റിസ് വി.ജി. വരുണിന്റെ ബഞ്ച് ഉത്തരവിട്ടു. വാദം തുടരാനായി കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. സര്‍ക്കാരിന്റെ ഹര്‍ജി നിലനില്‍ക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്ന് പരിഗണിക്കും.
പദ്ധതിക്കെതിരായി ഉയർന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്നും ചട്ടവിരുദ്ധമല്ലെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. ഫ്ളാറ്റ് നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ.വി. വിശ്വനാഥനാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായത്.
advertisement
രാഷ്ട്രീയ വൈരാഗ്യം വെച്ച് കോൺഗ്രസ് നേതാവ് നല്‍കിയ പരാതിയാണിതെന്ന് സർക്കാർ വാദിച്ചു. പാവപ്പെട്ടവർക്ക് വീട് നിർമിച്ചു നല്‍കാനുള്ള പദ്ധതിയാണ് ലൈഫ് മിഷന്‍. പ്രളയദുരിതത്തെ തുടര്‍ന്ന് യു എ ഇ റെഡ്ക്രസന്റ് സഹായം നല്‍കുകയാണ് ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതി വിദേശ സഹായത്തിന്റെ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. അതേസമയം, പദ്ധതിയെ കുറിച്ച് ഉയർന്ന ആക്ഷേപങ്ങളെ കുറിച്ച് അന്വേഷണം നടന്നാല്‍ മാത്രമേ ക്രമക്കേട് സംബന്ധിച്ച് വ്യക്തമാകൂവെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. കേസില്‍ പ്രതിയല്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ കഴിയുന്നതെന്നും സിബിഐ കോടതിയില്‍ വാദം ഉയര്‍ത്തി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CBI in Life Mission| ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി: സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
Next Article
advertisement
ചെരുപ്പ് മാറി ഇട്ടത് ചോദിച്ച ആദിവാസി വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർ‌ത്ഥിയുടെ ക്രൂര മർദനം
ചെരുപ്പ് മാറി ഇട്ടത് ചോദിച്ച ആദിവാസി വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർ‌ത്ഥിയുടെ ക്രൂര മർദനം
  • കൂടരഞ്ഞിയിലെ 12 വയസ്സുകാരൻ പ്ലസ് ടു വിദ്യാർത്ഥിയുടെ ക്രൂര മർദനം ഏറ്റുവെന്ന് പരാതി ലഭിച്ചു.

  • ചെരുപ്പ് മാറി ഇട്ടതുമായി തർക്കം ഉണ്ടാകുകയും ഏഴാം ക്ലാസ് വിദ്യാർത്ഥി ഗുരുതരമായി മർദിക്കപ്പെട്ടു.

  • മർദനമേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി, രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.

View All
advertisement