advertisement

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാറിൽ സർക്കാരിന് പങ്കുണ്ടെന്ന് എഫ്ഐആർ; സെക്രട്ടേറിയറ്റിൽ പരിശോധന നടത്താൻ സിബിഐ

Last Updated:

ലൈഫ് മിഷന്റെ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ എസി മൊയ്തീനുമാണ്.  കേസുമായി ബന്ധപ്പെട്ട് ഇവരുടെ ഓഫീസിൽ നിന്നും സിബിഐ വിവരങ്ങൾ ശേഖരിക്കും.

കൊച്ചി: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണത്തിൽ  നേരിട്ട് ബന്ധമില്ലെന്ന സർക്കാർ വാദം അടിസ്ഥാനരഹിതമാണെന്നാണ് സിബിഐയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സർക്കാറിന് പദ്ധതിയുമായി ബന്ധമില്ലെങ്കിൽ സർക്കാരിൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എങ്ങനെ  ഫ്ലാറ്റ് നിർമ്മിക്കുമെന്ന്  അന്വേഷണ റിപ്പോർട്ടിൽ സിബിഐ സൂചിപ്പിക്കുന്നു. ലൈഫ് മിഷൻ സിഇ ഒ സർക്കാരിൻറെ പ്രതിനിധിയാണെന്നും എഫ്‌ഐആറിൽ  പരാമർശിക്കുന്നുണ്ട്..
സിബിഐ ഏറ്റെടുത്തിട്ടുള്ള കേസിൽ ഒന്നാംപ്രതി യുണിടെക് ഉടമ സന്തോഷ് ഈപ്പനും രണ്ടാംപ്രതി  സെയ്ൻ വെഞ്ചേഴ്സുമാണ്. കേസിൽ മൂന്നാം പ്രതിയായാണ്  ലൈഫ് മിഷനെ പ്രതി ചേർത്തിട്ടുള്ളത്. ലൈഫ് മിഷന്റെ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ എസി മൊയ്തീനുമാണ്.  കേസുമായി ബന്ധപ്പെട്ട് ഇവരുടെ ഓഫീസിൽ നിന്നും സിബിഐ വിവരങ്ങൾ ശേഖരിക്കും.
റെഡ് ക്രസൻറ് വഴി യൂണിടാക്കിന് ലഭ്യമായ പണം, ഫണ്ട് വിനിയോഗം കരാർ ലഭിക്കാൻ യൂണിടെക്ക് നൽകിയ കമ്മീഷൻ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും സിബിഐ അന്വേഷണ പരിധിയിൽ വരിക. കമ്മീഷൻ ആയി ഒരു കോടി രൂപ ലഭിച്ചു എന്ന് സ്വപ്ന സുരേഷ് നേരത്തെ എൻഫോഴ്‌സ്മെന്‍റ്  മുൻപാകെ മൊഴി നൽകിയിരുന്നു. പണം നൽകിയതായി യൂണിടെക്ക് എംഡി സന്തോഷ് ഈപ്പനും സമ്മതിച്ചിട്ടുണ്ട്.
advertisement
കേസുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സി ഇ ഒ യു വി  ജോസ് , യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പൻ എന്നിവർക്കു പുറമേ സ്വപ്ന സുരേഷിനെയും സിബിഐ ചോദ്യം ചെയ്യും.  കൊച്ചിയിലെ യൂണിടാക്കിന്റെ ഓഫീസിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ  ചില രേഖകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കരാറിൽ സർക്കാരിന് പങ്കുണ്ടെന്ന് എഫ്ഐആർ; സെക്രട്ടേറിയറ്റിൽ പരിശോധന നടത്താൻ സിബിഐ
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement