advertisement

ശിവശങ്കറിന് എതിരെ വീണ്ടും മൊഴി; ലോക്കർ എടുക്കുന്നത് ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരമെന്ന് ചാർട്ടേഡ് അക്കൗണ്ടന്‍റ്

Last Updated:

ലോക്കര്‍ എടുക്കാന്‍ വേണ്ടി തന്റെ ഓഫീസില്‍ സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കറും എത്തിയിരുന്നു ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യറുടെ മൊഴി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് കുരുക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചാര്‍ട്ടഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യറുടെ മൊഴി. സ്വപ്‌നയുമായി ചേര്‍ന്ന് ബാങ്ക് ലോക്കര്‍ ആരംഭിയ്ക്കണെമമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണുഗോപാല്‍ അയ്യര്‍ മൊഴി നല്‍കി. ലോക്കര്‍ എടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് സ്വര്‍ണ്ണവും പണവും സൂക്ഷിച്ചിരുന്നത് സ്റ്റാച്യുവിലുള്ള ബാങ്കിലെ ലോക്കറിലാണ്. ഇവിടെ ലോക്കര്‍ എടുക്കാന്‍ നിര്‍ദേശിച്ചത് ശിവശങ്കറാണ്. ലോക്കര്‍ എടുക്കാന്‍ വേണ്ടി തന്റെ ഓഫീസില്‍ സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കറും എത്തിയിരുന്നു.
സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. മണിക്കൂറുകളോളം ചെലവഴിച്ച ശേഷമാണ് ഇരുവരും മടങ്ങിയതെന്നും വേണുഗോപാല്‍ അയ്യര്‍ മൊഴി നല്‍കി. നേരത്തെ എന്‍ഐഎയ്ക്കും വേണുഗോപാല്‍ അയ്യര്‍ മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന് കൂടുതല്‍ വിവരങ്ങള്‍ അറിയാമായിരുന്നുവെന്ന തെളിഞ്ഞാല്‍ അദ്ദേഹത്തെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറടറേറ്റ് ചോദ്യം ചെയ്യും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശിവശങ്കറിന് എതിരെ വീണ്ടും മൊഴി; ലോക്കർ എടുക്കുന്നത് ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരമെന്ന് ചാർട്ടേഡ് അക്കൗണ്ടന്‍റ്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement