advertisement

Gold Smuggling Case | സ്വർണ്ണക്കടത്തു കേസിൽ സ്വപ്ന സുരേഷിന് ജാമ്യം കിട്ടുമോ?

Last Updated:

മുഖ്യമന്ത്രിയുടെ ഓഫിസിൽ വരെ നിർണായക സ്വാധീനമുള്ള ഇവർക്ക് ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് എൻഫോഴ്സ്മെൻ്റിൻ്റെ വാദം.

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിവിധ കോടതികളിലായി സമർപ്പിച്ച മൂന്നാമത്തെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. നേരത്തെ എൻ.ഐ.എ, കസ്റ്റംസ് കേസുകളിൽ സ്വപ്നയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. തെളിവെടുപ്പ് പൂർത്തിയായെന്നും വിവിധ ഏജൻസികൾ നിരവധി തവണ ചോദ്യം ചെയ്തെന്നുമാണ് സ്വപ്നയുടെ വാദം. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ വരെ നിർണായക സ്വാധീനമുള്ള ഇവർക്ക് ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് എൻഫോഴ്സ്മെൻ്റിൻ്റെ വാദം. ഉന്നത സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും ഇ.ഡി വാദിക്കുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്നും ഉന്നതരായ ചിലരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്നുമാണ് എൻഫോഴ്സ്മെൻ്റ് പറയുന്നത്. കേസിലെ മുഖ്യ സൂത്രധാരനായ കെ.ടി. റമീസിനെ ഇതുവരെ ഇ.ഡി. ചോദ്യം ചെയ്തിട്ടില്ല. മാത്രമല്ല, ബാങ്ക് ലോക്കറിൽ കണ്ടെത്തിയ സ്വർണം, പണം എന്നിവയുടെ മൂല്യവും സ്വപ്നയുടെ മൊഴികളും തമ്മിൽ വൈരുദ്ധ്യമുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെരട്ടറിയുടെ നിർദ്ദേശപ്രകാരമാണ് ലോക്കറിൽ പണം സൂക്ഷിച്ചതെന്ന സ്വപ്നയുടെ മൊഴിയും കേസിൻ്റെ ഗൗരവം വർദ്ധിപ്പിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിൻ്റെ നിലപാട്.
ഇതിനിടെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട്  റെഡ് ക്രസന്റുമായി ധാരണാ പത്രം ഒപ്പിട്ട യോഗത്തിന്ന് മിനിട്സ് ഇല്ലെന്ന് ലൈഫ് മിഷൻ സിഇ.ഒ യു.വി. ജോസ് ഇ.ഡിയെ അറിയിച്ചു. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ്  നിർമ്മാണം സംബന്ധിച്ച് ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് വെളിപ്പെടുത്തൽ. ഫ്ലാറ്റ് നിർമ്മാണത്തിനുള്ള ടെണ്ടർ  യുണിടാകിന് ലഭിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നും യു.വി. ജോസ് വ്യക്തമാക്കിയിട്ടുണ്ട്.
advertisement
ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ നേടിയതു സംബന്ധിച്ച അന്വേഷണത്തിന്റെ  ഭാഗമായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലൈഫ് മിഷൻ സി.ഇഒയ്ക്ക് നേട്ടീസ് നൽകിയത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വർണ്ണക്കടത്തു കേസിൽ സ്വപ്ന സുരേഷിന് ജാമ്യം കിട്ടുമോ?
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement