വിഷാംശമുള്ള വസ്തു വിഴുങ്ങിയതായി സംശയം; ഒരു വയസുകാരന് ദാരുണാന്ത്യം

Last Updated:

പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കൊല്ലം: അജ്ഞാതവസ്തു വിഴുങ്ങിയ ഒരു വയസുകാരന് ദാരുണാന്ത്യം. ഓച്ചിറ പായിക്കുഴി ലക്ഷ്മി നിവാസില്‍ ഷിന്റോയുടെയും ലക്ഷ്മിയുടെയും ഏകമകന്‍ സരോവറാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് കുട്ടി അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സ്‌കാനിങ് നടത്തിയതിനെ തുടര്‍ന്ന് കളിപ്പാട്ടങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബട്ടന്‍ ബാറ്ററി പോലെ തോന്നിക്കുന്ന വസ്തു വയറ്റില്‍ കണ്ടെത്തിയിരുന്നു. വിസർജ്യത്തിലൂടെ ഇത് പോകുമെന്ന ഉപദേശം ലഭിച്ചതോടെ കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. എന്നാൽ വ്യഴാഴ്ച രാവിലെ കുട്ടി കൂടുതൽ അസ്വസ്ഥത കാണിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
കുട്ടി വിഷാംശമുള്ള ഏതോ വസ്തു അബദ്ധത്തില്‍ കഴിച്ചതാകാമെന്നാണ് വിദഗ്ധ നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷിന്റോ കണ്ണൂര്‍ എഴിമല നാവിക അക്കാദമിയിലെ ജീവനക്കാരനാണ്. കായംകുളം കെ.എസ്.എഫ്.ഇ. ശാഖയിലെ ജീവനക്കാരിയാണ് ലക്ഷ്മി. സംസ്‌കാരം വെള്ളിയാഴ്ച നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഷാംശമുള്ള വസ്തു വിഴുങ്ങിയതായി സംശയം; ഒരു വയസുകാരന് ദാരുണാന്ത്യം
Next Article
advertisement
ഹിജാബ്: 'ക്രൈസ്തവരെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ മന്ത്രി ശിവൻകുട്ടി മാപ്പ് പറയണം': കത്തോലിക്കാ കോൺഗ്രസ്
ഹിജാബ്: 'ക്രൈസ്തവരെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ മന്ത്രി ശിവൻകുട്ടി മാപ്പ് പറയണം': കത്തോലിക്കാ കോൺഗ്രസ്
  • മന്ത്രിയുടെ പ്രസ്താവന ക്രൈസ്തവ വിഭാഗത്തെയും സന്യാസിനികളെയും അവഹേളിക്കുന്നതാണെന്ന് കത്തോലിക്കാ കോൺഗ്രസ്.

  • ഹിജാബ് വിവാദത്തിൽ മന്ത്രി ശിവൻകുട്ടി മാപ്പ് പറയണമെന്നും അല്ലെങ്കിൽ രാജി ആവശ്യപ്പെടണമെന്നും ആവശ്യപ്പെട്ടു.

  • മന്ത്രിയുടെ പ്രസ്താവന മതമൗലികവാദികളുടെ വാക്കുകൾക്കു തുല്യമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ആരോപിച്ചു.

View All
advertisement