കടയ്ക്കൽ ദേവീക്ഷേത്രത്തിലെ പരിപാടിയിൽ 'പുഷ്പനെ അറിയാമോ', 'ലാൽസലാം' പാട്ടുകള്‍, ഡിവൈഎഫ്‌ഐ കൊടി, സിപിഎം ചിഹ്നം

Last Updated:

പല ക്ഷേത്രങ്ങളിലും കാവിക്കൊടി അടക്കമുള്ളവ സ്ഥാപിക്കുന്നത് പൊലീസ് എടുത്തുമാറ്റുന്ന നടപടി സ്വീകരിക്കുമ്പോൾ മറുവശത്ത് ഇത്തരം നടപടികളാണ് നടക്കുന്നതെന്ന് ഒരുവിഭാഗത്തിൻ്റെ വിമർശനം

News18
News18
കൊല്ലം: കടയ്ക്കല്‍ ദേവീക്ഷേത്രത്തിൽ തിരുവാതിരയോട് അനുബന്ധിച്ച് നടന്ന സംഗീതപരിപാടിയില്‍ സിപിഎമ്മിന്റെ പ്രചാരണഗാനങ്ങളും വിപ്ലവഗാനങ്ങളും. സിപിഎം, ഡിവൈഎഫ്ഐ കൊടികളുടേയും തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റേയും പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രചാരണണഗാനങ്ങള്‍ പാടിയതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡ സതീശൻ രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലും വിമര്‍ശനം ഉയർന്നിട്ടുണ്ട്. കടയ്ക്കല്‍ തിരുവാതിരയുടെ ഒമ്പതാംദിവസമായ തിങ്കളാഴ്ച വൈകിട്ടായിരുന്നു പരിപാടി.
ഗസല്‍ ഗായകനായ അലോഷി ആദത്തിന്റെ നേതൃത്വത്തിലായിരുന്നു സംഗീത പരിപാടി. സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെ കൂത്തുപറമ്പ് വെടിവെപ്പിലെ രക്തസാക്ഷി പുഷ്പനെക്കുറിച്ചുള്ള പാട്ടുകള്‍ അടക്കമാണ് പാടിയത്.
ക്ഷേത്രത്തില്‍ ഉത്സവം നടക്കുമ്പോള്‍ എന്തിനാണ് അവിടെപ്പോയി ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്നതെന്ന് വി ഡി സതീശന്‍ ചോദിച്ചു. അമ്പലത്തിലെ പരിപാടിയില്‍ എന്തിനാണ് പുഷ്പനെ അറിയാമോ പാടുന്നത്? ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. അതേസമയം, കാണികള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പാട്ടുകള്‍ പാടിയതെന്നാണ് ഉത്സവകമ്മിറ്റി ഭാരവാഹികളുടെ വിശദീകരണം.
advertisement
advertisement
പല ക്ഷേത്രങ്ങളിലും കാവിക്കൊടി അടക്കമുള്ളവ സ്ഥാപിക്കുന്നത് പൊലീസ് എടുത്തുമാറ്റുന്ന നടപടി സ്വീകരിക്കുമ്പോൾ മറുവശത്ത് ഇത്തരം നടപടികളാണ് നടക്കുന്നതെന്ന് ഒരുവിഭാഗത്തിൻ്റെ വിമർശനം.
മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരളസദസിന്റെ വേദിയുമായി ബന്ധപ്പെട്ട് ക്ഷേത്രം നേരത്തെ വിവാദങ്ങളില്‍പ്പെട്ടിരുന്നു. ചടയമംഗലം നിയോജകമണ്ഡലത്തിലെ സദസ്സിന്റെ വേദിയായി കടയ്ക്കല്‍ ദേവീ ക്ഷേത്രമൈതാനമായിരുന്നു തീരുമാനിച്ചത്. എന്നാല്‍, ഇതിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് വേദി മാറ്റിയത്.‌
Summary: Communist Party revolutionary songs and dyfi flags in stage performance at noted Kadakkal Devi Temple sparks outrage in a section
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കടയ്ക്കൽ ദേവീക്ഷേത്രത്തിലെ പരിപാടിയിൽ 'പുഷ്പനെ അറിയാമോ', 'ലാൽസലാം' പാട്ടുകള്‍, ഡിവൈഎഫ്‌ഐ കൊടി, സിപിഎം ചിഹ്നം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement