ഭവന പദ്ധതിയിലേക്ക് മഞ്ജുവാര്യർ പത്ത് ലക്ഷം നൽകും; വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതി ഒത്തുതീർപ്പായി

Last Updated:

മൂന്നര ലക്ഷത്തോളം രൂപ ഇതുവരെ കെട്ടിട നവീകരണത്തിനായി ചെലവഴിച്ചതായി മഞ്ജുവാര്യർ വ്യക്തമാക്കിയിട്ടുണ്ട്.

കൽപ്പറ്റ: മഞ്ജു വാര്യർ ഫൗണ്ടേഷൻ ആദിവാസി കുടുംബങ്ങൾക്ക് വീട് വെച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന പരാതി ഒത്തുതീർപ്പായി. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിൽ സർക്കാർ അംഗീകരിച്ച ഭവനപദ്ധതിയിലേക്ക് പത്തു ലക്ഷം രൂപ നൽകാമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ മഞ്ജുവാര്യർ അറിയിച്ചു.
പദ്ധതി നടപ്പാക്കാനുള്ള തുക ഒറ്റയ്ക്ക് കണ്ടെത്താനാകില്ലെന്ന് പലതവണ അറിയിച്ചിരുന്നതാണെന്നും ഈ വിഷയത്തിൽ ഇനിയും നാണക്കേട് സഹിക്കാനാവില്ലെന്നും മഞ്ജുവാര്യർ നൽകിയ കത്തിൽ വ്യക്തമാക്കുന്നു. മൂന്നര ലക്ഷത്തോളം രൂപ ഇതുവരെ കെട്ടിട നവീകരണത്തിനായി ചെലവഴിച്ചതായി മഞ്ജുവാര്യർ വ്യക്തമാക്കിയിട്ടുണ്ട്.
പരക്കുനി കോളനിയിലെ ആദിവാസി കുടുംബങ്ങൾ നൽകിയ പരാതിയിലാണ് മഞ്ജുവിനോട് നേരിട്ട് ഹാജരാകാൻ ജില്ലാ ലീഗൽ സര്‍വീസ് അതോറിറ്റി ആവശ്യപ്പെട്ടത്. മഞ്ജുവാര്യർക്ക് പകരം പ്രതിനിധി സി. എസ് അനീഷായിരുന്നു തിങ്കളാഴ്ച ഹാജരായത്.
advertisement
പ്രളയത്തിൽ വലിയ നാശനഷ്ടം ഉണ്ടായ പരക്കുനിയിലെ 57 ആദിവാസി കുടുംബങ്ങൾക്ക് ഒന്നേമുക്കാൽ കോടി രൂപ ചെലവഴിച്ച് വീട് നിർമിച്ച് നൽകാമെന്നായിരുന്നു മഞ്ജുവാര്യർ ഫൗണ്ടേഷന്റെ വാഗ്ദാനം. മഞ്ജുവാര്യർ ഫൗണ്ടേഷന്റെ വാഗ്ദാനം ഉണ്ടായിരുന്നതിനാല്‍ കുടുംബങ്ങൾ ലൈഫ് മിഷനിൽ അപേക്ഷ നൽകിയിരുന്നില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭവന പദ്ധതിയിലേക്ക് മഞ്ജുവാര്യർ പത്ത് ലക്ഷം നൽകും; വീട് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതി ഒത്തുതീർപ്പായി
Next Article
advertisement
'വെള്ളാപ്പള്ളി തൊട്ടുകൂടാൻ പറ്റാത്ത ആളാണോ? കാറിൽ കയറിയത് മഹാപരാധമായി ചിത്രീകരിച്ചു': മുഖ്യമന്ത്രി
'വെള്ളാപ്പള്ളി തൊട്ടുകൂടാൻ പറ്റാത്ത ആളാണോ? കാറിൽ കയറിയത് മഹാപരാധമായി ചിത്രീകരിച്ചു': മുഖ്യമന്ത്രി
  • വെള്ളാപ്പള്ളി നടേശൻ കാറിൽ കയറിയത് മഹാപരാധമല്ലെന്നും വിവാദം അനാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • വെള്ളാപ്പള്ളിയുടെ പ്രസ്താവന ന്യായപക്ഷ വിരുദ്ധമല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയെന്ന് മുഖ്യമന്ത്രി.

  • വാളയാറിലെ ആൾക്കൂട്ട കൊലപാതകം ഹീനമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി.

View All
advertisement