ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി മാറ്റത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ഡി.സതീശന് എംഎൽഎ. ബാര്‍ കോഴ ആരോപണം ആവിയായെന്നും നോട്ടെണ്ണുന്ന മെഷീന് തുരുമ്പെടുത്തുവെന്നും വി.ഡി.സതീശന് പറഞ്ഞു. ജോസ് കെ. മാണി ചെഗുവേരയുടെ ആരാധകനായിരുന്നുവെന്ന് സത്യത്തിൽ നമുക്കറിയില്ലായിരുന്നുവെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അവസാനം എന്തായി ?
ബാർ കോഴ ആരോപണം ആവിയായി.
നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തു.
ബൂർഷ്വാ പാർട്ടിക്ക് എകെജി സെന്ററിലേക്ക് പച്ചപ്പരവതാനി.
സത്യത്തിൽ നമുക്കറിയില്ലായിരുന്നു.
ജോസ് കെ.മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നു. വളരെ ചെറുപ്പത്തിലേ തന്നെ ഇടത് പക്ഷ ചിന്താസരണിയിലൂടെ യാത്ര ചെയ്യുന്ന വിപ്ലവകാരിയായിരുന്നു. ദാസ് ക്യാപ്പിറ്റൽ അഞ്ചു വയസ്സായപ്പോഴേക്കും മനപ്പാഠമാക്കിയിരുന്നു.
ഇപ്പോൾ എല്ലാം മനസ്സിലായി!!!
അവസാനം എന്തായി ?
ബാർ കോഴ ആരോപണം ആവിയായി.
നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തു.
ബൂർഷ്വാ പാർട്ടിക്ക് എകെജി സെന്ററിലേക്ക്...
Posted by V D Satheesan on Wednesday, October 14, 2020
മാണിസാറിനെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കാതിരുന്നവരുടെ കൂട്ടത്തിലേക്കാണ് ജോസ് കെ മാണി പോകുന്നതെന്നും ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടുവെന്ന് പി ജെ ജോസഫ് പറഞ്ഞു. ധാർമികതയ്ക്കാണ് ജോസ് കെ മാണി മുൻഗണന നൽകുന്നതെങ്കിൽ യുഡിഎഫിൽ നിന്നുകൊണ്ട് ജയിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നും രാജ്യസഭാ സീറ്റ് മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Jose K Mani, Kerala congress, Kerala congress m, Ldf, Mani c kappan, P j joseph, Pala, Pj joseph, Udf, V.D. Satheeshan