'ബാർ കോഴ ആരോപണം ആവിയായി;നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തു'; ജോസ്.കെ. മാണിയെ പരിഹസിച്ച്‌ വി.ഡി സതീശന്‍

Last Updated:

ജോസ് കെ. മാണി ചെഗുവേരയുടെ ആരാധകനായിരുന്നുവെന്ന് സത്യത്തിൽ നമുക്കറിയില്ലായിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.

ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി മാറ്റത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ഡി.സതീശന്‍ എംഎൽഎ. ബാര്‍ കോഴ ആരോപണം ആവിയായെന്നും നോട്ടെണ്ണുന്ന മെഷീന്‍ തുരുമ്പെടുത്തുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ജോസ് കെ. മാണി ചെഗുവേരയുടെ ആരാധകനായിരുന്നുവെന്ന് സത്യത്തിൽ നമുക്കറിയില്ലായിരുന്നുവെന്നും വി.ഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അവസാനം എന്തായി ?
ബാർ കോഴ ആരോപണം ആവിയായി.
നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തു.
ബൂർഷ്വാ പാർട്ടിക്ക് എകെജി സെന്ററിലേക്ക് പച്ചപ്പരവതാനി.
സത്യത്തിൽ നമുക്കറിയില്ലായിരുന്നു.
ജോസ് കെ.മാണി ചെ ഗുവേരയുടെ ആരാധകനായിരുന്നു. വളരെ ചെറുപ്പത്തിലേ തന്നെ ഇടത് പക്ഷ ചിന്താസരണിയിലൂടെ യാത്ര ചെയ്യുന്ന വിപ്ലവകാരിയായിരുന്നു. ദാസ് ക്യാപ്പിറ്റൽ അഞ്ചു വയസ്സായപ്പോഴേക്കും മനപ്പാഠമാക്കിയിരുന്നു.
ഇപ്പോൾ എല്ലാം മനസ്സിലായി!!!
അവസാനം എന്തായി ?

ബാർ കോഴ ആരോപണം ആവിയായി.
നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തു.
ബൂർഷ്വാ പാർട്ടിക്ക് എകെജി സെന്ററിലേക്ക്...

Posted by V D Satheesan on Wednesday, October 14, 2020
advertisement
മാണിസാറിനെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കാതിരുന്നവരുടെ കൂട്ടത്തിലേക്കാണ് ജോസ് കെ മാണി പോകുന്നതെന്നും ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടുവെന്ന് പി ജെ ജോസഫ് പറഞ്ഞു. ധാർമികതയ്ക്കാണ് ജോസ് കെ മാണി മുൻഗണന നൽകുന്നതെങ്കിൽ യുഡിഎഫിൽ നിന്നുകൊണ്ട് ജയിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നും രാജ്യസഭാ സീറ്റ് മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബാർ കോഴ ആരോപണം ആവിയായി;നോട്ടെണ്ണുന്ന മെഷീൻ തുരുമ്പെടുത്തു'; ജോസ്.കെ. മാണിയെ പരിഹസിച്ച്‌ വി.ഡി സതീശന്‍
Next Article
advertisement
അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ
അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ
  • മെക്സിക്കോയിൽ 50% വരെ പുതിയ തീരുവ ചുമത്തി, 1,400-ലധികം ഉൽപ്പന്നങ്ങൾ ലക്ഷ്യമിടുന്നു.

  • 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും, ഇന്ത്യയെ നേരിട്ട് ബാധിക്കും.

  • ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കലും ചൈനയുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കലും ലക്ഷ്യം.

View All
advertisement