Kerala Congress|'ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടു; എല്ലാ സ്ഥാനവും ഒഴിയണം': പി ജെ ജോസഫ്

Last Updated:

ധാർമികതയ്ക്കാണ് ജോസ് കെ മാണി മുൻഗണന നൽകുന്നതെങ്കിൽ യുഡിഎഫിൽ നിന്നുകൊണ്ട് ജയിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നും രാജ്യസഭാ സീറ്റ് മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ലെന്നും പി ജെ ജോസഫ്

തൊടുപുഴ: മാണിസാറിനെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കാതിരുന്നവരുടെ കൂട്ടത്തിലേക്കാണ് ജോസ് കെ മാണി പോകുന്നതെന്നും ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടുവെന്നും പി ജെ ജേസഫ്. ധാർമികതയ്ക്കാണ് ജോസ് കെ മാണി മുൻഗണന നൽകുന്നതെങ്കിൽ യുഡിഎഫിൽ നിന്നുകൊണ്ട് ജയിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നും രാജ്യസഭാ സീറ്റ് മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. ഇടതുമുന്നണിയുമായി ചേർന്നുപ്രവർത്തിക്കുമെന്ന ജോസ് കെ മാണിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ല. അവർ യുഡിഎഫിൽ നിന്ന് സ്വയം പുറത്തുപോയതാണ്. ജോസ് കെ മാണി ഇപ്പോൾ തനിക്കെതിരെ നടത്തുന്ന ആക്ഷേപങ്ങൾ വെറും വിലകുറ‍ഞ്ഞവയാണ്. പാലായിൽ വ‍ഞ്ചിച്ചത് ജോസ് കെ മാണിയാണ്. ചിഹ്നവും പിന്തുണയും വേണ്ടെന്ന് പറഞ്ഞ് തന്നെ കൂവി പുറത്താക്കി. രാജ്യസഭാ സീറ്റിന് അവകാശം ഉന്നയിച്ചു എന്ന് പറ‍ഞ്ഞത് കള്ളമാണ്. താൻ ഒരിക്കലും മാണിസാറിനോട് സീറ്റ് ചോദിച്ചിട്ടില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
advertisement
യുഡിഎഫ് നേതാക്കളെല്ലാം ആവശ്യപ്പെട്ടിട്ടും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനൽകാതെ ധർഷ്ട്യത്തോടെ ജോസ് കെ മാണി പെരുമാറുകയായിരുന്നു. തൊടുപുഴയിൽ കാണാമെന്ന ജോസ് കെ. മാണിയുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Congress|'ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടു; എല്ലാ സ്ഥാനവും ഒഴിയണം': പി ജെ ജോസഫ്
Next Article
advertisement
അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ
അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ
  • മെക്സിക്കോയിൽ 50% വരെ പുതിയ തീരുവ ചുമത്തി, 1,400-ലധികം ഉൽപ്പന്നങ്ങൾ ലക്ഷ്യമിടുന്നു.

  • 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും, ഇന്ത്യയെ നേരിട്ട് ബാധിക്കും.

  • ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കലും ചൈനയുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കലും ലക്ഷ്യം.

View All
advertisement