തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മദ്യ വില കുട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. വിലകൂടിയ മദ്യത്തിന്റെ കെയ്സിന് 10 മുതൽ 35 ശതമാനം വരെ വിലവർധനവുണ്ടാകും. വിലവർധനവിനായി പ്രത്യേക ഓർഡിനൻസ് പുപ്പെടുവിക്കും.
TRENDING:ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി; സുരക്ഷിതരായി നാട്ടിലെത്തിയത് 15 ഗർഭിണികൾ ഉൾപ്പെടെ 181 പേർ [PHOTOS]ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി [NEWS]Coronavirus Drug Remdesivir| കൊറോണ മരുന്ന് റെംഡെസിവിർ നിർമിക്കാനും വിൽക്കാനും ഇന്ത്യൻ കമ്പനിക്ക് കരാർ [NEWS]
പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രത്യേക സെസ് ഏർപെടുത്താനും മന്തിസഭ തീരുമാനിച്ചു. ബിയറിനും വൈനിനും നികുതിയിനത്തിൽ 10 ശതമാനം വർധന വരുത്താനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മദ്യ വിതരണ ശാലകളിൽ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മദ്യം ഓൺലൈനായി നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. ബവ്കോ ഔട്ട്ലെറ്റ്, കൺസ്യൂമർഫെഡ് എന്നിവയോടൊപ്പം ബാറുകളുടെ കൗണ്ടർ വഴിയും മദ്യം വിൽപന നടത്താൻ കഴിയുമോ എന്ന കാര്യം പരിഗണിക്കുന്നുണ്ട്.
നിലവില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് സംസ്ഥാനത്ത് 212 ശതമാനമാണ് നികുതി. വിലകുറഞ്ഞ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനം. ബിയറിന്റെ നികുതി 102 ശതമാനം. വിദേശ നിര്‍മിത വിദേശ മദ്യത്തിന്റെ നികുതി 80 ശതമാനം. ബവ്‌റിജസ് കോര്‍പ്പറേഷന്‍ മദ്യക്കമ്പനികളില്‍നിന്ന് വാങ്ങുന്ന വിലയ്ക്കുമേല്‍ നികുതി, എക്‌സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്‌സൈസ് ഈടാക്കുന്നത്), ലാഭം, പ്രവര്‍ത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയശേഷമാണ് മദ്യം വില്‍പ്പനയ്‌ക്കെത്തുന്നത്.
2018-19 ബജറ്റില്‍ സര്‍ചാര്‍ജ്, സാമൂഹ്യസുരക്ഷാ സെസ്, മെഡിക്കല്‍ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളഞ്ഞ് വില്‍പ്പന നികുതി നിരക്ക് പരിഷ്‌ക്കരിച്ചിരുന്നു. 400 രൂപവരെയുള്ള മദ്യത്തിന്റെ നികുതി 200 ശതമാനമായും 400ന് മുകളില്‍ വിലയുള്ള മദ്യത്തിന്റെ നികുതി 210 ശതമാനമായും ബിയറിന്റെ നികുതി 100 ശതമാനമായും പരിഷ്‌ക്കരിച്ചു. 2019-20ലെ ബജറ്റില്‍ ഈ നികുതി 2 ശതമാനം വര്‍ധിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alcohol, Bevco outlet, Higher secondary exam