ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി; തിരിച്ച് നൽകുമോയെന്നതിൽ വ്യക്തതയില്ല

Last Updated:

ധന സ്ഥിതി മെച്ചപ്പെടുമ്പോൾ പിരിച്ച തുക മടക്കി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി. ആറു ദിവസത്തെ ശമ്പളം അഞ്ചു മാസമായി പിടിക്കാനാണ് ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഒരു മാസത്തെ ശമ്പളം  സംഭാവന ചെയ്തവർക്ക് ഉത്തരവ് ബാധകമല്ല. ഇരുപതിനായിരം  രൂപയിൽ താഴെ  ശമ്പളമുള്ളവരെയും ഒഴിവാക്കിയിട്ടുണ്ട്.
advertisement
[NEWS]കോവിഡ് 19: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകിക്കുമെന്ന് ആന്ധപ്രദേശ് [NEWS]ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡന കേസ് ക്രൈംബ്രാഞ്ചിന്: അന്വേഷണ ചുമതല ഐ ജി ശ്രീജിത്തിന് [NEWS]
സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ശമ്പളം പിടിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. അതേ സമയം പിടിച്ചെടുക്കുന്ന ശമ്പളം പിന്നീട് തിരിച്ച്  നൽകുമോയെന്നും വ്യക്തമാക്കിയിട്ടില്ല. ധന സ്ഥിതി മെച്ചപ്പെടുമ്പോൾ പിരിച്ച തുക മടക്കി നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.
advertisement
ഒരു മാസത്തെ ശമ്പളം അഞ്ച് മാസം കൊണ്ട് പിരിച്ചെടുക്കാൻ മന്ത്രിസഭയാണ് തീരുമാനിച്ചത്. അതേസമയം സാലറി ചലഞ്ചിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി; തിരിച്ച് നൽകുമോയെന്നതിൽ വ്യക്തതയില്ല
Next Article
advertisement
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്
സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ്; മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്
  • തിരുവനന്തപുരം ജില്ല സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ 1825 പോയിന്റോടെ സ്വർണ കപ്പ് സ്വന്തമാക്കി.

  • അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തി തിരുവനന്തപുരം ചാമ്പ്യൻമാരായി.

  • തൃശൂർ, കണ്ണൂർ ജില്ലകൾ യഥാക്രമം 892, 859 പോയിന്റുകളോടെ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

View All
advertisement