'അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ; ഭരണകൂടം രാഷ്ട്രീയ പ്രവർത്തകരെ കൊല്ലുന്നത് ന്യായീകരിക്കാനാകില്ല'; കാനം

Last Updated:

വ്യാജ ഏറ്റുമുട്ടലുകൾ പോലുള്ളവ കേരളത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. തണ്ടർബോൾട്ടിന്റെ വധശിക്ഷ നടപ്പാക്കൽ അംഗീകരിക്കാനാകില്ലെന്നും CPI

തിരുവനന്തപുരം: അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കു നേരെ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റുകൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് വെടിയുണ്ട പരിഹാരമല്ലെന്നും സംഭവം  പ്രതിഷേധാർഹമെന്ന് CPI സംസ്ഥാന കൗൺസിൽ യോഗത്തിനു ശേഷം കാനം രാജേന്ദ്രൻ വ്യക്തമാക്കി.
അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടന്നലെന്നാണ് പാർട്ടി പ്രാദേശിക നേതൃത്വം പറയുന്നത്.  വ്യാജ ഏറ്റുമുട്ടലുകൾ പോലുള്ളവ കേരളത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. സംഭവത്തെ കുറിച്ച്  മജിസ്റ്റീരിയൽ അന്വേഷണം നടത്തണം. ഭരണകൂടം രാഷ്ട്രീയ പ്രവർത്തകരെ വെടിവച്ച് കൊല്ലുന്നത് ന്യായീകരിക്കാനാകില്ല. നടപടി പ്രാകൃതമെന്നും കാനം കുറ്റപ്പെടുത്തി.
ഭക്ഷണം കഴിയ്ക്കുന്നതിനിടെ പൊലീസ് ക്ലോസ് റേഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. തോക്ക് കൊണ്ടല്ല മറുപടി പറയേണ്ടത്ത്. തണ്ടർബോൾട്ടിന്റെ വധശിക്ഷ നടപ്പാക്കൽ അംഗീകരിക്കാനാകില്ല. മാവോയിസ്റ്റുകളെ നിയമത്തിന് മുന്നിലെത്തിക്കണം. അല്ലാതെ വെടിവച്ചുകൊല്ലുന്നത് കാടത്താമാണ്. പൊലീസിന്റെ കയ്യിൽ അമിതാധികാരം എത്തുന്നത് ശരിയല്ലെന്നും കാനം ചൂണ്ടിക്കാട്ടി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ; ഭരണകൂടം രാഷ്ട്രീയ പ്രവർത്തകരെ കൊല്ലുന്നത് ന്യായീകരിക്കാനാകില്ല'; കാനം
Next Article
advertisement
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
ആർമി ഓഫീസറായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ
  • ആർമി ലെഫ്റ്റനന്റായി ചമഞ്ഞ് ഡോക്ടറെ ബലാത്സംഗം ചെയ്ത ഡെലിവറി ഏജന്റ് ആരവ് മാലിക് ഡൽഹിയിൽ അറസ്റ്റിലായി.

  • ആർമി യൂണിഫോം ഓൺലൈനായി വാങ്ങി, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ഡോക്ടറുടെ വിശ്വാസം നേടിയെന്ന് പോലീസ്.

  • മാലിക്കിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്.

View All
advertisement