തിരുവനന്തപുരം: ജനുവരി 24 മുതല്‍ 31 വരെ സിപിഐ എം പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തും. ജനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ അഭിപ്രായം സ്വരൂപിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരു ഘട്ടത്തിലും സാധാരണക്കാര്‍ക്കു വേണ്ടി പ്രതിപക്ഷം നിന്നില്ല. അതിന് ബി ജെ പിയുമായും ജമാഅത്തെ ഇസ്ലാമിയുമായും സന്ധി ചെയ്തു. കേന്ദ്ര ഏജന്‍സികളെ ദുര്‍വിനിയോഗം ചെയ്യുന്നതിനെ ന്യായീകരിക്കുകയാണ് യു ഡി എഫ് ചെയ്തത്.
പ്രതിപക്ഷത്തിന്റെ ജനകീയ അട്ടിത്തറയ്ക്കാണ് അഞ്ചുവര്‍ഷം കൊണ്ട് ക്ഷീണമുണ്ടായിരിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം പോലും ജനം നിരാകരിച്ചു. യു ഡി എഫില്‍ കൂടുതല്‍ തര്‍ക്കങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. എൽ ഡി എഫിനാകട്ടെ ജനകീയാടിത്തറ കൂടുതല്‍ ശക്തിയായി മാറുകയും ചെയ്തു. 27ന് തിരുവനന്തപുരത്ത് എൽ ഡി എഫ് യോഗം ചേരും. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വിവിധ പ്രചരണ പരിപാടികള്‍ ചര്‍ച്ച ചെയ്യുമെന്നും വിജയരാഘവന് അറിയിച്ചു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.