advertisement

'ഡോ. വന്ദനദാസിന്റെ മരണത്തില്‍ സർക്കാരിനെതിരെ വാർത്തയുണ്ടാക്കാൻ ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും ശ്രമിച്ചു'; എംവി ഗോവിന്ദന്‍

Last Updated:

മന്ത്രി വീണാ ജോർജിന്റെ പ്രസ്താവന പിടിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രചരണമാക്കി വിഷയത്തെ മാറ്റാൻ ശ്രമിച്ചെന്ന് എംവി ഗോവിന്ദൻ.

എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻ
കോഴിക്കോട്: ഡോ. വന്ദനദാസിന്റെ കൊലപാതകം സംസ്ഥാന സർക്കരിനെതിരെ വാർത്തയുണ്ടാക്കാന്‍ ബൂർഷ്വ പാർട്ടികളും മാധ്യമങ്ങളും ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ പ്രസ്താവന പിടിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രചരണമാക്കി വിഷയത്തെ മാറ്റാൻ ശ്രമിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
റോഡിൽ മുറിവ് പറ്റി കിടന്നയാളെ പോലീസ് ആശുപത്രിയിൽ കൊണ്ടുപോവുകയാണ് ചെയ്തത്. അവിടെയെത്തിയ ശേഷം അയാൾ അക്രമാസക്തനാവുകയും എല്ലാവരെയും ആക്രമിക്കുകയുമാണ് ചെയ്തതെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു. സംഭവിച്ചത് ദാരുണമായ സംഭവമാണെന്ന് അദ്ദേഹം അപലപിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് സന്ദീപ്. ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഡോ. വന്ദനദാസിന്റെ മരണത്തില്‍ സർക്കാരിനെതിരെ വാർത്തയുണ്ടാക്കാൻ ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും ശ്രമിച്ചു'; എംവി ഗോവിന്ദന്‍
Next Article
advertisement
Exclusive: 'എനിക്ക് അദ്ദേഹത്തെ ഗൗരവമായി എടുക്കണമെന്നുണ്ട്, പക്ഷേ...'; രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളിൽ ധനമന്ത്രി
Exclusive: 'എനിക്ക് അദ്ദേഹത്തെ ഗൗരവമായി എടുക്കണമെന്നുണ്ട്, പക്ഷേ...'; രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളിൽ ധനമന്ത്രി
  • ധനമന്ത്രി നിർമല സീതാരാമൻ രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളിൽ ഡാറ്റയുടെയും കൃത്യതയുടെയും കുറവ് ആരോപിച്ചു

  • ധനമന്ത്രി: ഇന്ത്യയ്ക്ക് വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിനെ വെല്ലുവിളിക്കുന്ന പ്രതിപക്ഷം ആവശ്യം.

  • ബജറ്റിൽ എംഎസ്എംഇ, കർഷകർ, വനിതാ സംരംഭകർക്ക് സംരക്ഷണ നടപടികൾ ഉൾപ്പെടുത്തിയെന്ന് സീതാരാമൻ.

View All
advertisement