'ഡോ. വന്ദനദാസിന്റെ മരണത്തില്‍ സർക്കാരിനെതിരെ വാർത്തയുണ്ടാക്കാൻ ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും ശ്രമിച്ചു'; എംവി ഗോവിന്ദന്‍

Last Updated:

മന്ത്രി വീണാ ജോർജിന്റെ പ്രസ്താവന പിടിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രചരണമാക്കി വിഷയത്തെ മാറ്റാൻ ശ്രമിച്ചെന്ന് എംവി ഗോവിന്ദൻ.

എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻ
കോഴിക്കോട്: ഡോ. വന്ദനദാസിന്റെ കൊലപാതകം സംസ്ഥാന സർക്കരിനെതിരെ വാർത്തയുണ്ടാക്കാന്‍ ബൂർഷ്വ പാർട്ടികളും മാധ്യമങ്ങളും ശ്രമിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ പ്രസ്താവന പിടിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രചരണമാക്കി വിഷയത്തെ മാറ്റാൻ ശ്രമിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
റോഡിൽ മുറിവ് പറ്റി കിടന്നയാളെ പോലീസ് ആശുപത്രിയിൽ കൊണ്ടുപോവുകയാണ് ചെയ്തത്. അവിടെയെത്തിയ ശേഷം അയാൾ അക്രമാസക്തനാവുകയും എല്ലാവരെയും ആക്രമിക്കുകയുമാണ് ചെയ്തതെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു. സംഭവിച്ചത് ദാരുണമായ സംഭവമാണെന്ന് അദ്ദേഹം അപലപിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് സന്ദീപ്. ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഡോ. വന്ദനദാസിന്റെ മരണത്തില്‍ സർക്കാരിനെതിരെ വാർത്തയുണ്ടാക്കാൻ ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും ശ്രമിച്ചു'; എംവി ഗോവിന്ദന്‍
Next Article
advertisement
കുട്ടികൾക്ക് കോളടിച്ചു! സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധി പ്രഖ്യാപിച്ചു; ഇത്തവണ 12 ദിവസം
കുട്ടികൾക്ക് കോളടിച്ചു! സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധി പ്രഖ്യാപിച്ചു; ഇത്തവണ 12 ദിവസം
  • ഈ വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 24 മുതല്‍ ജനുവരി 4 വരെ 12 ദിവസത്തെ അവധിയാകും

  • പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസ് അവധി 10 ദിവസമല്ല, 12 ദിവസമെന്നതാണ് പ്രത്യേകത

  • ജനുവരി 2ന് മന്നം ജയന്തി, ശനി, ഞായര്‍ എന്നിവ കൂടി പരിഗണിച്ച് ജനുവരി 5ന് സ്‌കൂളുകള്‍ തുറക്കും

View All
advertisement