advertisement

ഏറ്റുമാനൂർ ഉത്സവത്തിനെത്താതെ ദേവസ്വം ബോർഡംഗങ്ങൾ; പിൻമാറ്റം ഭക്തരുടെ പ്രതിഷേധം ഭയന്നെന്ന് സൂചന

Last Updated:

ശബരിമല കേസിൽ സുപ്രീം കോടതിയിലെ നിലപാട് ദേവസ്വം ബോർഡ് മാറ്റിയതിനെതിരെ പ്രതിഷേധം ശക്തമാണ്

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്ര ഉത്സവ കൊടിയേറ്റിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു. ഒരു വിഭാഗം ഭക്തരുടെ പ്രതിഷേധം ഉണ്ടായേക്കുമെന്ന സൂചന കാരണമാണ് ഇവർ പിന്മാറിയതെന്നാണ് വിവരം. ബോർഡ് അംഗം കെ പി ശങ്കരദാസ് കോട്ടയത്ത് എത്തിയ ശേഷമാണ് സാംസ്കാരിക സമ്മേളനത്തിൽ നിന്ന് പിന്മാറിയത്.
ഏറ്റുമാനൂർ ക്ഷേത്ര ഉത്സവ കൊടിയേറ്റിലും തുടർന്നുള്ള സാംസ്കാരിക സമ്മേളനത്തിലും ദേവസ്വം ബോർഡ് പ്രതിനിധികൾ പതിവായി പങ്കെടുക്കാറുണ്ട്. ഇത്തവണയും ഇവരുടെ പേരുകൾ നോട്ടീസിൽ നൽകിയിരുന്നു. എന്നാൽ പിന്നീട് ദേവസ്വം ബോർഡ് പ്രതിനിധികൾ പിന്മാറുകയായിരുന്നു. കൊടിയേറ്റത്തിലെ പങ്കെടുത്താൽ കൊടിയിറക്കത്തിലും പങ്കെടുക്കണമെന്ന വിശ്വാസപരമായ കാര്യം ചൂണ്ടിക്കാട്ടിയാണ് അംഗങ്ങളുടെ പിന്മാറ്റം എന്നാണ് ക്ഷേത്ര ഉപദേശകസമിതിയുടെ പ്രതികരണം.
advertisement
കൊടിയേറ്റിൽ പങ്കെടുക്കുന്നതിന് വിശ്വാസപരമായ പ്രശ്നങ്ങളുണ്ടെങ്കിലും സാംസ്കാരിക സമ്മേളനത്തിന് ഇത് ബാധകം ആയിരുന്നില്ല. കോട്ടയത്ത് ഉണ്ടായിരുന്ന ശങ്കർദാസ് പങ്കെടുക്കും എന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നെങ്കിലും വിട്ടുനിന്നു. ബോർഡ് അംഗം വിജയകുമാർ കോട്ടയത്തേക്കുള്ള യാത്ര ഇടയ്ക്ക് റദ്ദാക്കി തിരുവനന്തപുരത്തിനു മടങ്ങി.
ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് വിശ്വാസികളെ ചതിചെന്ന് ആരോപിച്ച് ശബരിമല കർമ്മസമിതി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ക്ഷേത്രത്തിൽ പ്രതിഷേധം നേരിടേണ്ടി വന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകും എന്ന സൂചനയെ തുടർന്നാണ് ബോർഡ് പ്രതികളുടെ പിന്മാറ്റം എന്നാണ് വിവരം.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഏറ്റുമാനൂർ ഉത്സവത്തിനെത്താതെ ദേവസ്വം ബോർഡംഗങ്ങൾ; പിൻമാറ്റം ഭക്തരുടെ പ്രതിഷേധം ഭയന്നെന്ന് സൂചന
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement