ലൈഫ് മിഷൻ: വടക്കാഞ്ചേരി ഭവനസമുച്ചയ നിർമാണ കരാറിൽ അട്ടിമറി; യൂണിടാകുമായി കരാർ ഒപ്പിട്ടത് UAE കോൺസൽ ജനറൽകരാറിൽ അട്ടിമറി

Last Updated:

ലൈഫ് മിഷൻ സിഇഒ യു.വി. ജോസും റെഡ് ക്രെസന്റ് അതോറിറ്റി ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദീക്ക് അൽ ഫലാഹിയുമായാണ് വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി കരാർ ഒപ്പിട്ടത്

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ വടക്കാഞ്ചേരിയിലെ ഭവന സമുച്ചയ നിർമ്മാണത്തിനുള്ള കരാറിൽ അട്ടിമറി. ഉപകരാറിൽ റെഡ് ക്രസൻറോ സർക്കാരോ ഇല്ല. യുഎഇ കോൺസുലേറ്റ് യൂണിടാക്കും തമ്മിലാണ് കരാർ ഒപ്പിട്ടതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ലൈഫ് മിഷൻ സിഇഒ യു.വി. ജോസും റെഡ് ക്രെസന്റ് അതോറിറ്റി ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദീക്ക് അൽ ഫലാഹിയുമായാണ് വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി കരാർ ഒപ്പിട്ടത്.
2019 ജൂലൈ 19 ന് ആയിരുന്നു ഇത്. നിർമാണത്തിനുള്ള ഉപകരാർ ജൂലൈ 31ന് ഒപ്പിട്ടപ്പോൾ കഥ മാറി. ആദ്യ കരാറിലെ റെഡ് ക്രെസൻറ് പുറത്തായി. പകരം യുഎഇ കോൺസൽ ജനറൽ ഫസ്റ്റ് പാർട്ടിയായി യൂണിടാകുമായി കരാർ ഒപ്പിട്ടു. സന്തോഷ് ഈപ്പനാണ് യൂണിടാകിനെ പ്രതിനിധീകരിച്ചത്.
നിർമ്മാണത്തിന് സാമ്പത്തിക സഹായം നൽകുന്നത് റെഡ് ക്രെസൻറ് ആണെന്ന പരാമർശം മാത്രമാണ് കരാറിൽ ഉള്ളത്.
വടക്കാഞ്ചേരിയിൽ 500 ചതുരശ്ര അടിയിൽ ഏകദേശം 140 അപാർട്ട്മെൻറുകളടങ്ങിയ ഫ്ലാറ്റ് സമുച്ചയം നിർമിക്കാനായിരുന്നു കരാർ. ഭവന സമുച്ചയം നിർമാണ പദ്ധതിയുടെ ഭാഗമായ ആശുപത്രി നിർമാണ കരാറിലും റെഡ് ക്രെസൻറ് പുറത്തായി.
advertisement
സർക്കാരിന് സാമ്പത്തിക സഹായം നൽകിയ റെഡ് ക്രസൻറ് കരാറിൽ നിന്ന് എങ്ങനെ പുറത്തായി യുഎഇ കോൺസുലേറ്റ് ഇന്ത്യയിലെ ഒരു കമ്പനിയുമായി നേരിട്ട് കരാറിൽ ഏർപ്പെട്ടത് എങ്ങനെ എന്നീ ചോദ്യങ്ങൾക്ക് സർക്കാരും യുഎഇ കോൺസുലേറ്റും ഉത്തരം പറയേണ്ടിവരും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈഫ് മിഷൻ: വടക്കാഞ്ചേരി ഭവനസമുച്ചയ നിർമാണ കരാറിൽ അട്ടിമറി; യൂണിടാകുമായി കരാർ ഒപ്പിട്ടത് UAE കോൺസൽ ജനറൽകരാറിൽ അട്ടിമറി
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement