M Shivashankar | ശിവശങ്കർ നൽകിയ ആർഗ്യുമെന്റ് നോട്ടിനെതിരെ കടുത്ത വിയോജിപ്പുമായി ഇ.ഡി; ശിവശങ്കർ പച്ചക്കള്ളം പറയുന്നുവെന്നും ആരോപണം

Last Updated:

ലൈഫ് മിഷനിലും സ്വർണക്കടത്തിലും ശിവശങ്കർ കോഴ വാങ്ങി എന്നത് വാട്സ് ആപ് ചാറ്റ് വഴി മാത്രമല്ല സ്ഥിരീകരിക്കുന്നത്. സ്വപ്നയുടെ മൊഴിയിലും ഇത് സമ്മതിച്ചിട്ടുണ്ട്.

കൊച്ചി: രാഷ്ട്രീയനേതാക്കളുടെ പേര് പറയിക്കാൻ ശ്രമിച്ചു എന്നത് പച്ചക്കള്ളം. വാദത്തിന്റെ ഒരു ഘട്ടത്തിൽ പോലും ശിവശങ്കർ ഇത്തരത്തിലൊരു പരാതി കോടതിയുടെ മുമ്പാകെ പറഞ്ഞിട്ടില്ല. വാദം പൂർത്തിയായി രണ്ടു ദിവസം കഴിഞ്ഞ് ഇത്തരത്തിലൊരു ആരോപണം അന്വേഷണ ഏജൻസിക്ക് എതിരെ ഉന്നയിക്കുന്നത് ദുഷ്ടലാക്കോടെയാണ്.
ഇ ഡിയുടെ കണ്ടെത്തലുകൾ എൻ ഐ എ അന്വേഷണത്തിന് വിരുദ്ധമെന്ന വാദം തെറ്റ്. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ലഭിച്ച വിവരങ്ങളാണ് നേരത്തെ കോടതിയിൽ സമർപ്പിച്ചത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ പിന്നീട് കണ്ടെത്തിയ കാര്യങ്ങളാണ് തുടർന്ന് കോടതിയിൽ സമർപ്പിച്ചത്.
advertisement
. എന്തിനാണ് ശിവശങ്കർ സർക്കാർ പദ്ധതികളുടെ വിശദാംശങ്ങൾ സ്വപ്നയ്ക്ക് കൈമാറിയത് എന്നതാണ് ചോദ്യം. ഈ പദ്ധതികളിൽ സ്വപ്ന വഴി കോഴപ്പണം ലഭിക്കാനാണ് വിവരങ്ങൾ കൈമാറിയത്.
2018ലും 2019ലും ശിവശങ്കർ കസ്റ്റംസ്/ എയർപോർട്ട് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. മൂന്ന് - നാല് പ്രാവശ്യം ശിവശങ്കർ ഇവരെ വിളിച്ചതായി സ്വപ്നയും സമ്മതിച്ചിട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് മുൻ പരിചയമില്ലാത്ത സ്വപ്നയുമായി ചേർന്ന് ലോക്കർ തുറക്കാൻ തയ്യാറായത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ്. ഈ ലോക്കറിൽ നിന്നാണ് എൻ ഐ എ 64 ലക്ഷം രൂപ പിടിച്ചെടുത്തത്.
advertisement
ലൈഫ്മിഷൻ സി ഇ ഒ സ്ഥാനം ഒഴിഞ്ഞ ശേഷവും ശിവശങ്കർ ലൈഫ് മിഷൻ പദ്ധതികളിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴത്തെ സി ഇ ഒ യു.വി ജോസ്, തന്റെ മൊഴികളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ശിവശങ്കർ വഴിയാണ് താൻ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ കണ്ടതെന്നും യു.വി ജോസ് മൊഴി നൽകിട്ടുണ്ട്. ഈ പദ്ധതിയിൽ ശിവശങ്കർ കോഴ കൈപ്പറ്റി എന്നതിന് മതിയായ തെളിവുകൾ ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ശിവശങ്കർ കളങ്കിതനായ ഉദ്യോഗസ്ഥനാണെന്നും ഇ.ഡി സമർത്ഥിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
M Shivashankar | ശിവശങ്കർ നൽകിയ ആർഗ്യുമെന്റ് നോട്ടിനെതിരെ കടുത്ത വിയോജിപ്പുമായി ഇ.ഡി; ശിവശങ്കർ പച്ചക്കള്ളം പറയുന്നുവെന്നും ആരോപണം
Next Article
advertisement
യുവതി മരിച്ച ശേഷം 3 തവണ പീഡനം; കൊലയ്ക്ക് മുന്നേ മയക്കുമരുന്ന് നൽകി; കോഴിക്കോട് കൊലപാതകത്തിൽ CCTV ദൃശ്യങ്ങൾ
യുവതി മരിച്ച ശേഷം 3 തവണ പീഡനം; കൊലയ്ക്ക് മുന്നേ മയക്കുമരുന്ന് നൽകി; കോഴിക്കോട് കൊലപാതകത്തിൽ CCTV ദൃശ്യങ്ങൾ
  • കോഴിക്കോട് മോരിക്കരയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൂന്ന് തവണ പീഡിപ്പിച്ചുവെന്ന് പോലീസ് കണ്ടെത്തി

  • വർക്ക്ഷോപ്പിലെ മൂന്ന് മണിക്കൂർ നീളുന്ന സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ ആസൂത്രിത ക്രൂരതകൾ വ്യക്തമാണ്

  • മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബോധരഹിതയാക്കി യുവതിയെ കൊലപ്പെടുത്തുകയും ചെയ്തു

View All
advertisement