Life Mission| ലൈഫ് മിഷന്‍ വിവാദം: എൻഫോഴ്സ്മെന്റ് യു വി ജോസിന്റെ മൊഴിയെടുത്തു

Last Updated:

ലൈഫ് മിഷനും റെഡ് ക്രെസന്റും ചേർന്ന് വടക്കാഞ്ചേരിയില്‍ നടത്തുന്ന ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത തേടിയാണ് യു വി ജോസിൽ നിന്നും ഇഡി മൊഴിയെടുത്തത്.

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലൈഫ് മിഷന്‍ സിഇഒ യു വി ജോസിന്റെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച കൊച്ചില്‍ വെച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ലൈഫ് മിഷനും റെഡ് ക്രെസന്റും ചേർന്ന് വടക്കാഞ്ചേരിയില്‍ നടത്തുന്ന ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വ്യക്തത തേടിയാണ് യു വി ജോസിൽ നിന്നും ഇഡി മൊഴിയെടുത്തത്.
റെഡ് ക്രെസന്റുമായി സംസ്ഥാന സർക്കാരിനായി കരാറിൽ ഒപ്പിട്ടത് യു വി ജോസായിരുന്നു. ലൈഫ് മിഷന്‍ സിഇഒ എന്ന നിലയിലായിരുന്നു ഇത്. നാലുകോടിയിലേറെ രൂപയുടെ കമ്മീഷൻ ഇടപാട് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകൾ പലതും കൃത്യമല്ലെന്ന ആരോപണവും പ്രതിപക്ഷം അടക്കം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായിരുന്നു ഇഡി മൊഴിയെടുത്തത്.
advertisement
അതേസമയം ജോസിനോട് ഇഡി ഉന്നയിച്ച കാര്യങ്ങളെപ്പറ്റിയും അദ്ദേഹത്തിന്റെ മൊഴിയെ സംബന്ധിച്ചും വിശദാംശങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. മൊഴി വിശദമായി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ വീണ്ടും യു വി ജോസിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Life Mission| ലൈഫ് മിഷന്‍ വിവാദം: എൻഫോഴ്സ്മെന്റ് യു വി ജോസിന്റെ മൊഴിയെടുത്തു
Next Article
advertisement
യുഎസില്‍ ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച് നടന്ന ആള്‍ക്കൂട്ട പ്രകടനത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി
യുഎസില്‍ ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച് നടന്ന ആള്‍ക്കൂട്ട പ്രകടനത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി
  • ലോസ് ഏഞ്ചല്‍സില്‍ ഇറാന്‍ പ്രതിഷേധത്തെ പിന്തുണച്ച് നടന്ന പ്രകടനത്തിലേക്ക് ട്രക്ക് ഓടിച്ചു

  • പ്രകടനക്കാർ വഴിയില്‍ നിന്ന് മാറിയതോടെ ആളപായമില്ല, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

  • ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ രാജ്യവ്യാപക പ്രതിഷേധം അക്രമാസക്തമായി

View All
advertisement