മതഗ്രന്ഥം കൊണ്ടുവന്നതിന്റെ പേരില്‍ മന്ത്രി കെ ടി ജലീലിനെതിരെയുള്ള പടപ്പുറപ്പാട് ആപത്കരമാണെന്നും ജലീല്‍ വിവാദം സമുദയത്തിനെതിരായി മാറിയിരിക്കയാണെന്നും ലേഖനം പറയുന്നു
കോഴിക്കോട്: കെ.ടി ജലീലിനെ പിന്തുണച്ചും യു.ഡി.എഫ് പ്രക്ഷോഭത്തെ ആക്രമിച്ചും സുന്നി എ.പി വിഭാഗം മുഖപത്രമായ സിറാജ്. സംഘടനയുടെ വക്താവും കോളമിസ്റ്റുമായ ഒ.എം തരുവണയുടെയതാണ് ലേഖനം. മതഗ്രന്ഥം കൊണ്ടുവന്നതിന്റെ പേരില്‍ മന്ത്രി കെ ടി ജലീലിനെതിരെയുള്ള പടപ്പുറപ്പാട് ആപത്കരമാണെന്നും ജലീല്‍ വിവാദം സമുദയത്തിനെതിരായി മാറിയിരിക്കയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി യു.ഡി.എഫ് തീ കൊണ്ട് കളിക്കുകയാണ്. യു.എ.ഇ കോണ്‍സുലേറ്റ് വഴി ചാരിറ്റി സാധനങ്ങള്‍ വരുന്നത് ഇതാദ്യമല്ല.
ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് സമുദായത്തെ ഒറ്റുകൊടുക്കുന്ന തരത്തിലുള്ളതാണ്. ആര്.എസ്.എസിന്റെ മുസ്ലിം വിരുദ്ധ രാഷട്രീയത്തിന് ഒരു കൈ സഹായമാണിതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ കോ- ലീ - ബി സഖ്യം മറയില്ലാതെ വന്നിരിക്കുകയാണെന്നും യു.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമോയെന്ന ഭയമാണ് പ്രതിപക്ഷ പ്രക്ഷോഭത്തിന് കാരണമെന്നും ലേഖനം പറയുന്നു. 116 കോടിയുടെ സ്വര്‍ണ്ണം തട്ടിയ നേതാവിന്റെ പാര്‍ട്ടിയും സമരത്തിലുണ്ടെന്ന പരിഹാസവും യൂത്ത് ലീഗിനെതിരെ ഉയര്‍ത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.