തിരുവനന്തപുരത്ത് പനിബാധിച്ച് ഒന്നര വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

Last Updated:

ആവി കൊടുത്ത ശേഷം വീട്ടിലേക്ക് മടക്കി അയച്ചു. വീട്ടിലെത്തുമ്പോഴേക്കും കുട്ടിക്ക് ബോധം നഷ്ടമായി

ആര്‍ച്ച
ആര്‍ച്ച
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് ചേമ്പുവിള വടക്കുംകര പുത്തന്‍വീട്ടില്‍ സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ ആര്‍ച്ച ആണ് മരിച്ചത്.
കഴിഞ്ഞ നാല് ദിവസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി. ഞായറാഴ്ച രാവിലെ കുട്ടിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ആവി കൊടുത്ത ശേഷം വീട്ടിലേക്ക് മടക്കി അയച്ചു. വീട്ടിലെത്തുമ്പോഴേക്കും കുട്ടിക്ക് ബോധം നഷ്ടമായി. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
 ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിക്ഷേധിച്ചു. നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് പനിബാധിച്ച് ഒന്നര വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം
Next Article
advertisement
തിരുവനന്തപുരം വഞ്ചിയൂരിലെ ഒറ്റ ബൂത്തിൽ CPM 200 കള്ളവോട്ട്  ചെയ്തെന്ന് ബിജെപി
തിരുവനന്തപുരം വഞ്ചിയൂരിലെ ഒറ്റ ബൂത്തിൽ CPM 200 കള്ളവോട്ട് ചെയ്തെന്ന് ബിജെപി
  • ബിജെപി വഞ്ചിയൂരിൽ 200 കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ചു.

  • തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നൽകിയതായി ബിജെപി.

  • സിപിഎം നേതാക്കൾ കള്ളവോട്ട് ആരോപണം നിഷേധിച്ചു.

View All
advertisement