അച്ചു ഉമ്മൻ പരാതി നൽകിയതിനു പിന്നാലെ ക്ഷമാപണം നടത്തി മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ

Last Updated:

സൈബർ ആക്രമങ്ങൾക്കെതിരെ അച്ചു ഉമ്മൻ വനിതാ കമ്മീഷനും പൊലീസിനും പരാതി നൽകിയതിനു പിന്നാലെയാണ് മാപ്പ് പറഞ്ഞത്

news18
news18
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സാമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ നന്ദകുമാർ കൊളത്താപ്പിള്ളി. ഫെയസ്ബുക്കിലൂടെയാണ് ഇയാൾ ക്ഷമാപണം നടത്തിയത്. സൈബർ ആക്രമങ്ങൾക്കെതിരെ അച്ചു ഉമ്മൻ വനിതാ കമ്മീഷനും പൊലീസിനും പരാതി നൽകിയതിനു പിന്നാലെയാണ് മാപ്പ് പറഞ്ഞത്.
ഇടത് സംഘടനാ നേതാവായ നന്ദകുമാർ മുൻ അഡീഷണൽ സെക്രട്ടറിയാണ്. തന്റെ കമന്റ് ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഖേദിക്കുന്നുവെന്നും ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ, സ്ത്രീത്വത്തെ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഇയാളുടെ പോസ്റ്റിൽ പറയുന്നു. അറിയാതെ സംഭവിച്ചു പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും പറയുന്നു.
Also Read- സൈബർ ആക്രമണം: അച്ചു ഉമ്മൻ വനിതാ കമ്മീഷനിലും പൊലീസിലും പരാതി നൽകി
കഴിഞ്ഞ ദിവസമാണ് സൈബർ ആക്രമങ്ങൾക്കെതിരെ അച്ചു ഉമ്മൻ പരാതി നൽകിയത്. സമൂഹ മാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തിനെതിരെയാണ് അച്ചു ഉമ്മൻ നിയമ നടപടികളുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്ന സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ തെളിവ് സഹിതം പരാതി നൽകിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അച്ചു ഉമ്മൻ പരാതി നൽകിയതിനു പിന്നാലെ ക്ഷമാപണം നടത്തി മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥൻ
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement