സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 4 കുട്ടികള്‍ മുങ്ങിമരിച്ചു

Last Updated:

കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ നടന്ന അപകടങ്ങളിലാണ് 4 ആണ്‍കുട്ടികള്‍ മുങ്ങിമരിച്ചത്

സംസ്ഥാനത്ത് ശനിയാഴ്ച വിവിധ ഇടങ്ങളിലായി ഉണ്ടായ അപകടങ്ങളില്‍പ്പെട്ട് 4 കുട്ടികള്‍ മുങ്ങിമരിച്ചു. കാസർഗോഡ്
വെള്ളിക്കോത്ത് കൂട്ടുകാർക്കൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചതാണ് ഒടുവിലെ സംഭവം. കാരക്കുഴി സ്വദേശികളും വെള്ളിക്കോത്തെ ബിഎസ്എൻഎൽ ഓഫീസിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മജീദ് – നസീമ ദമ്പതികളുടെ മകൻ മിഥിലാജ് (13) ആണ് മരിച്ചത്. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സ്ക്കൂൾ വിട്ട് വന്ന ശേഷം കൂട്ടുകാരോടൊപ്പം സമീപത്തെ വീണച്ചേരി തോട്ടിൽ കുളിക്കാൻ പോയതായിരുന്നു മിഥിലാജ്.
advertisement
കോഴിക്കോട് നാദാപുരത്ത് കുളിക്കാനായി പുഴയിൽ ഇറങ്ങിയ രണ്ട് കുട്ടികളില്‍ ഒരാൾ പുഴയിൽ മുങ്ങി മരിച്ചു. ഒരാളെ  നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തിയിരുന്നു. ചെക്യാട് മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹമൂദിന്റ മകൻ സഹൽ  ( 15 ) ആണ് മുങ്ങിമരിച്ചത്. നാദാപുരം ജാമിയ ഹാഷിമിയയിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ്. മാമുണ്ടേരി തയ്യുള്ള തിൽ അജ്മൽ (22) നെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്.
ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. അഗ്നി രക്ഷ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിൽ സഹലിന്റ മൃതദേഹം 4.15 ഓടെ കണ്ടെത്തി. മയ്യഴി പുഴയുടെ ഭാഗമായ ജാതിയേരി കൊയിലോത്ത് പാറ കടവിലാണ് സംഭവം.
advertisement
പുഴയിൽ അടിയൊഴുക്കുള്ള ഭാഗത്താണ് അപകടം നടന്നത്. 13 വിദ്യാർത്ഥികളാണ് സമീപ പ്രദേശങ്ങളിൽ നിന്നും ജീപ്പിലായി കുളിക്കാനെത്തിയത്. സഹലിന്റെ മൃതദേഹം വടകര ഗവ താലൂക്ക് ആശുപത്രിയിേലേക്ക് മാറ്റി.
കാസർഗോഡ് പെരുന്നാൾ ആഘോഷത്തിന് മുത്തച്ഛന്‍റെ വീട്ടിലെത്തിയ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. മൊഗ്രാൽ കൊപ്പളത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മഞ്ചേശ്വരത്തെ അബ്ദുൾ ഖാദർ നസീമ ദമ്പതികളുടെ മക്കളായ നവാസ് റഹ്‌മാൻ (22), നാദിൽ (17) എന്നിവരാണ് മരിച്ചത്.
advertisement
വിവരം അറിഞ്ഞു കുമ്പള പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 4 കുട്ടികള്‍ മുങ്ങിമരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement