കൺസൾട്ടൻസിക്ക് അദാനിയുമായി ബന്ധമുണ്ടെന്ന് സർക്കാരിന് അറിയില്ലായിരുന്നു; മന്ത്രി ഇ.പി ജയരാജൻ

Last Updated:

വിവാദം വന്നപ്പോളാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിന് അദാനിയുമായി ബന്ധുത്വം ഉണ്ടെന്ന് മനസ്സിലാക്കുന്നെതെന്നും മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള  ബി‍ഡ്ഡിൽ പങ്കെടുക്കാൻ സർക്കാർ നിയോഗിച്ച കൺസൾട്ടൻസിക്ക് അദാനിയുമായി ബന്ധമുണ്ടായിരുന്നെന്ന് സര‍ക്കാരിന് അറിയില്ലായിരുന്നെന്ന് മന്ത്രി ഇ.പി. ജയരാജന്‍. കെ.എസ്.ഐ.ഡി.സി. കണ്‍സള്‍ട്ടന്‍സി സേവനം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ് തങ്ങൾക്ക് അദാനിയുമായി ബന്ധമുണ്ടെന്നത് മറച്ചുവച്ചെന്നും ജയരാജന്‍ പറഞ്ഞു. മറ്റു താല്‍പര്യങ്ങളില്ലാതെ പങ്കെടുക്കാമെന്ന് അവര്‍ ഉറപ്പുനല്‍കിയിരുന്നതാണ്. സംഭവത്തിൽ കെ.എസ്.ഐ.ഡി.സിക്ക് വീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു.
അദാനിയുടെ മകന്റെ ഭാര്യയുടെ പിതാവാണ് ഈ കണ്‍സള്‍ട്ടന്‍സിയുടെ പ്രധാനിയെന്ന കാര്യം സര്‍ക്കാരിന് അറിയില്ലായിരുന്നു. ഒരു ജെന്റില്‍മാന്‍ ലീഗല്‍ കണ്‍സള്‍ട്ടന്‍സി എന്ന നിലയിലാണ് സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി ഏല്‍പിച്ചത്. അദാനിയാണ് മറുപക്ഷത്ത് എന്നറിഞ്ഞപ്പോള്‍ കേസിന്റെ കാര്യങ്ങള്‍ കണ്‍സള്‍ട്ടന്‍സി സര്‍ക്കാരിന്റെയോ കെ.എസ്.ഐ.ഡി.സിയുടെയോ ശ്രദ്ധയില്‍പ്പെടുത്തേണ്ടിയിരുന്നു. വിവാദം വന്നപ്പോളാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിന് അദാനിയുമായി ബന്ധുത്വം ഉണ്ടെന്ന് മനസ്സിലാക്കുന്നെതെന്നും മന്ത്രി പറഞ്ഞു.
advertisement
അദാനിയുടെ മകന്റെ ഭാര്യ ഡയറക്ടറായ, മുംബൈ ആസ്ഥാനമായ കമ്പനിയാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പ്. കെ.പി.എം.ജി. എന്ന സ്ഥാപനത്തെ കൂടാതെയാണ് സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിനെയും കെ.എസ്.ഐ.ഡി.സി. കണ്‍സള്‍ട്ടന്‍സിക്കായി സമീപിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൺസൾട്ടൻസിക്ക് അദാനിയുമായി ബന്ധമുണ്ടെന്ന് സർക്കാരിന് അറിയില്ലായിരുന്നു; മന്ത്രി ഇ.പി ജയരാജൻ
Next Article
advertisement
രാഹുൽ മാങ്കൂട്ടത്തിലിന് നിർണായകം;മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ; തള്ളിയാൽ‍ അറസ്റ്റ്
രാഹുൽ മാങ്കൂട്ടത്തിലിന് നിർണായകം;മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ; തള്ളിയാൽ‍ അറസ്റ്റ്
  • ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീങ്ങും

  • രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ട്

  • കോൺഗ്രസ് രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി; കേസിൽ രാഷ്ട്രീയ വൈരാഗ്യമെന്ന ആരോപണം.

View All
advertisement