നിപാ രോഗബാധ കാലത്ത് സേവനം നടത്തിയവരെ കൈവിടില്ലെന്ന് ആരോഗ്യമന്ത്രി

Last Updated:
കോഴിക്കോട്: നിപാ രോഗബാധ കാലത്ത് സേവനം നടത്തിയ ആരോഗ്യപ്രവർത്തകരെ കൈവിടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ. ഇവരുടെ സ്ഥിരം നിയമനത്തിന് നിയമ തടസങ്ങളുണ്ടെന്നും എന്നാൽ, സർക്കാർ നിയമനം നടത്തുമ്പോൾ ഇവർക്ക് ആദ്യപരിഗണന നൽകുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
താൽക്കാലികമായി വരുന്ന ഒഴിവുകളിൽ അവർക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോൾ ജോലി ചെയ്യുന്ന ആരെയും ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ല. നിപയുടെ സമയത്ത് വളരെ ത്യാഗ പൂർണമായ പ്രവർത്തനമാണ് അവരെല്ലാം നടത്തിയത്. അവരെ ഒഴിവാക്കേണ്ട എന്നു തന്നെയാണ് സർക്കാർ കൊടുത്തിരിക്കുന്ന നിർദ്ദേശം.
നിപയുടെ സമയത്ത് സേവനം നൽകിയ ആരോഗ്യപ്രവർത്തകരെ സ്ഥിരപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, സുപ്രീംകോടതി വിധി അനുസരിച്ച് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ബുദ്ധിമുട്ടുണ്ട്. ഇത്രയും ആളുകളെ ഒന്നിച്ച് സ്ഥിരപ്പെടുത്തുക എന്നുള്ളതും അസാധ്യമായ കാര്യമാണ്. എന്നാൽ, നിപയുടെ സമയത്ത് ജോലി ചെയ്ത ആരെയും ഒഴിവാക്കേണ്ടതില്ല എന്ന നിർദ്ദേശമാണ് ഇപ്പോൾ ഞങ്ങൾ നൽകിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
advertisement
നിപയുടെ സമയത്ത് സേവനം നടത്തിയ കരാർ ആരോഗ്യപ്രവർത്തകർക്ക് സ്ഥിരം ജോലി എന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കിയില്ലെന്ന് ആരോപിച്ച് പിരിച്ചുവിടപ്പെട്ട കരാർ ജീവനക്കാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി കവാടത്തിൽ സമരം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആയിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിപാ രോഗബാധ കാലത്ത് സേവനം നടത്തിയവരെ കൈവിടില്ലെന്ന് ആരോഗ്യമന്ത്രി
Next Article
advertisement
തിരുവനന്തപുരം നഗരസഭയിൽ വി വി രാജേഷ് സ്ഥാനാർഥി; സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയർ; ആശാ നാഥ് ഡെപ്യൂട്ടി
തിരുവനന്തപുരം നഗരസഭയിൽ വി വി രാജേഷ് സ്ഥാനാർഥി; സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയർ; ആശാ നാഥ് ഡെപ്യൂട്ടി
  • തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ ആദ്യ മേയറായി വിവി രാജേഷ് സ്ഥാനാർത്ഥിയാകുന്നു

  • നീണ്ട ചർച്ചകൾക്കൊടുവിൽ ആർഎസ്എസിന്റെ പിന്തുണയോടെ രാജേഷിന്റെ പേരാണ് നിർദേശിച്ചത്

  • കരുമം വാർഡിൽ നിന്നും ജയിച്ച ആശാനാഥിനെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നു

View All
advertisement