advertisement

Life Mission | കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി

Last Updated:

നേരത്തെ ലൈഫ് മിഷന്‍ ഇടപാടില്‍ സര്‍ക്കാരിനെതിരെയുള്ള സിബിഐ അന്വേഷണം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. യുണിടാക്കിനെതിരെ അന്വേഷണം തുടരാമെന്നും കോടതി നിര്‍ദേശിച്ചു.

കൊച്ചി: ലൈഫ് മിഷൻ കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി. എതിര്‍ സത്യവാങ് മൂലം നല്‍കാത്തിന് സിബിഐയെ വിമര്‍ശിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷണന്‍,  എതിര്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തതിനു ശേഷമാവാം അന്തിമവാദമെന്ന് അറിയിക്കുകയായിരുന്നു. എതിര്‍ സത്യവാങ്മൂലം ഉടന്‍ നല്‍കാം എന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസില്‍ ഹാജരാകും എന്നും സിബിഐവ്യക്തമാക്കി.
എതിര്‍ സത്യവാങ്മൂലം നല്‍കാതെ അപേക്ഷ പരിഗണിക്കാന്‍ ആകില്ല എന്ന് ചൂണ്ടികാട്ടിയാണ് സിബിഐ അപേക്ഷ കോടതി തള്ളിയത്. എതിര്‍ സത്യവാങ്മൂലം നല്‍കിയ ശേഷം സിബിഐയ്ക്ക് പുതിയ അപേക്ഷ നല്‍കാമെന്നും കോടതി നിരീക്ഷിച്ചു. സിബിഐ ശ്രമിക്കുന്നത് വാര്‍ത്തകള്‍ സൃഷ്ടിക്കാനാണെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ആരോപിച്ചത്. സിബിഐ യുടെ വിശദ പരിശോധനയ്ക്കായി എതിര്‍ സത്യവാങ്മൂലം ഡല്‍ഹിയ്ക്ക് അയച്ചിരിക്കുക ആണെന്ന് സിബിഐ അഭിഭാഷകന്‍ അറിയിച്ചു.
advertisement
അതേസമയം കേന്ദ്ര - സംസ്ഥാന പോരില്‍ ബലിയാടാവുകയാണെന്ന് സന്തോഷ് ഈപ്പന്‍ കോടതിയെ അറിയിച്ചു.  കേസ് എത്രയും വേഗം പരിഗണിക്കണം എന്ന് സന്തോഷ് ഈപ്പനും കോടതിയോട് ആവശ്യപ്പെട്ടു.
നേരത്തെ ലൈഫ് മിഷന്‍ ഇടപാടില്‍ സര്‍ക്കാരിനെതിരെയുള്ള സിബിഐ അന്വേഷണം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. യുണിടാക്കിനെതിരെ അന്വേഷണം തുടരാമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ കോടതി ഇടപടെല്‍ അന്വേഷണത്തെ ബാധിച്ചെന്നു കാട്ടിയാണ്സിബിഐ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ അപേക്ഷയാണ് കോടതി തള്ളിയത്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Life Mission | കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement