advertisement

Karipur Air India Express Crash | കരിപ്പൂർ ദുരന്തത്തിൽ മരണം 14; പൈലറ്റും സഹപൈലറ്റും മരിച്ചു; വിമാനം തകർന്നത് മതിലിൽ ഇടിച്ച്

Last Updated:

അപകടത്തിൽ സാരമായി പരിക്കേറ്റവരെ കോഴിക്കോട് നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മിംസ് ആശുപത്രിയിൽ 36 പേരെയും ബേബി മെമ്മോറിയൽ ആശുപത്രിയിൽ 25 പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 20 പേരെയും മൈത്ര ആശുപത്രിയിൽ 7 പേരെയുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

കോഴിക്കോട്: കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നും തെന്നി മാറി 35 അടി താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ 14 പേർ മരിച്ചു. പൈലറ്റ് ഉൾപ്പെടെയാണ് 14 പേർ മരിച്ചത്.  വിമാനം മതിലിൽ ഇടിച്ച് രണ്ടായി പിളർന്ന് പോകുകയായിരുന്നു. വിമാനത്തിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്നവരെയാണ് അപകടം ഗുരുതരമായി ബാധിച്ചതെന്നാണ് വിവരം.
അപകടത്തിൽ സാരമായി പരിക്കേറ്റവരെ കോഴിക്കോട് നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മിംസ് ആശുപത്രിയിൽ 36 പേരെയും ബേബി മെമ്മോറിയൽ ആശുപത്രിയിൽ 25 പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 20 പേരെയും മൈത്ര ആശുപത്രിയിൽ 7 പേരെയുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കരിപ്പൂര്‍ വിമാന അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുവാനായി രണ്ട് നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.കൺട്രോൾ റൂം നമ്പർ (Control Room): 0483- 2719493,ഹെൽപ് ലൈൻ നമ്പർ (Helpline): 0495 - 2376901.
advertisement
കോഴിക്കോട് മെഡിക്കൽ കോളേജ് - 8547616121, ബേബി മെമ്മോറിയൽ ആശുപത്രി - 9388955466, 8547754909, മിംസ് ആശുപത്രി - 9447636145, 9846338846, മൈത്ര ആശുപത്രി - 9446344326, ബീച്ച് ആശുപത്രി - 9846042881, 8547616019.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karipur Air India Express Crash | കരിപ്പൂർ ദുരന്തത്തിൽ മരണം 14; പൈലറ്റും സഹപൈലറ്റും മരിച്ചു; വിമാനം തകർന്നത് മതിലിൽ ഇടിച്ച്
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement