advertisement

കൊല്ലത്ത് ബന്ധുക്കൾക്ക് മൃതദേഹം മാറി നൽകി ആശുപത്രി അധികൃതർ; തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടു മുമ്പ്

Last Updated:

സംസ്കാര ചടങ്ങുകളിലേക്ക് കടക്കുന്ന സമയത്താണ് മൃതദേഹം മാറിയ കാര്യം സഹോദരി തിരിച്ചറിയുന്നത്

news 18
news 18
കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ബന്ധുക്കൾക്ക് മൃതദേഹം മാറി നൽകി. കിഴക്കുംഭാഗം സ്വദേശി വാമദേവന്റെ മൃതദേഹത്തിന് പകരം മറ്റൊരാളുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്. സംസ്കാര ചടങ്ങുകൾക്ക് തൊട്ടുമുന്നേയാണ് മൃതദേഹം മാറിയ വിവരം ബസുക്കൾ തിരിച്ചറിഞ്ഞത്.
സംഭവത്തിൽ വീഴ്ച വരുത്തിയ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്റ്റാഫ് നഴ്സ് ഉമ, ഗ്രേഡ് 2 ജീവനക്കാരി രഞ്ജിനി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
Also Read- അച്ഛനെ കൊന്നവർക്ക് നേരെ പാഞ്ഞെടുത്ത് മകൻ ശ്രീഹരി; വർക്കല രാജു കൊലക്കേസ് തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ
ശ്വാസകോശ രോഗങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാമദേവൻ ഇന്നലെയാണ് മരണപ്പെട്ടത്. തുടർന്ന് മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Also Read- കാസർഗോഡ് പെരുന്നാൾ ആഘോഷത്തിന് മുത്തച്ഛന്‍റെ വീട്ടിലെത്തിയ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു
ഇന്ന് രാവിലെ പത്തിന് ബന്ധുക്കൾ എത്തി മൃതദേഹം ഏറ്റുവാങ്ങി. വീട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകളിലേക്ക് കടക്കുന്ന സമയത്താണ് മൃതദേഹം വാമദേവന്റേതല്ലെന്ന് സഹോദരി തിരിച്ചറിഞ്ഞത്. നാല് പേരാണ് മൃതദേഹം ഏറ്റുവാങ്ങാനായി മോർച്ചറിയിൽ എത്തിയത്. ഇവർ കണ്ട ശേഷം മൃതദേഹം ക്ലീൻ ചെയ്യാനായി മാറ്റി.
advertisement
ഫ്രീസർ ബോക്സിൽ രേഖപ്പെടുത്തിയ പേര്, ഏറ്റുവാങ്ങാൻ വന്നവർ ശ്രദ്ധിച്ചില്ല. മൃതദേഹം ഏറ്റുവാങ്ങി രജിസ്റ്ററിൽ ഒപ്പിട്ടിട്ടുമില്ല. വിവാദമായതോടെ, അന്വേഷിച്ച് നടപടി ഉണ്ടാകും എന്നായിരുന്നു ആശുപത്രി സൂപ്രണ്ട് ഡോക്ടർ ധനൂജ വി. എ യുടെ പ്രതികരണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് ബന്ധുക്കൾക്ക് മൃതദേഹം മാറി നൽകി ആശുപത്രി അധികൃതർ; തിരിച്ചറിഞ്ഞത് സംസ്കാരത്തിന് തൊട്ടു മുമ്പ്
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement