പതിവ് തെറ്റിക്കാതെ ദ്രുപദ്; ഓട്ടൻതുള്ളലിൽ വീണ്ടും കിരീടമണിഞ്ഞ് കൂത്തുപറമ്പിൻ്റെ അഭിമാനം

Last Updated:

കലോത്സവ വേദി നാലാം തവണയും കീഴടക്കി ദ്രുപദ്. 11 വര്‍ഷമായി തുള്ളലും ഒപ്പം കഥകളിയും അഭ്യസിക്കുന്നു.

ദ്രുപദ്
ദ്രുപദ്
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണയും പതിവ് തെറ്റിക്കാതെ ദ്രുപദ് വേദി കീഴടക്കി. ഓട്ടന്‍തുള്ളലില്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും ഇക്കുറിയും ദ്രുപദിന് സ്വന്തമായി. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് കൂത്തുപറമ്പ് സ്വദേശി എസ്. ദ്രുപദ് എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കുന്നത്.
കലാമണ്ഡലം മഹേന്ദ്രൻ്റെ ശിക്ഷണത്തില്‍ 11 വര്‍ഷമായി തുള്ളലും ഒപ്പം കഥകളിയും പഠിക്കുന്ന ദ്രുപദ്, നാലാം ക്ലാസ് മുതലാണ് ഓട്ടന്‍തുള്ളല്‍ അഭ്യസിക്കാന്‍ തുടങ്ങിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ശാസ്ത്രനാടകത്തില്‍ മികച്ച നടനായി. ചെണ്ട, തബല, കേരള നടനം എന്നിവയിലും അഭ്യസിക്കുന്നുണ്ട്.
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളില്‍ ഓട്ടന്‍ തുള്ളല്‍, തുള്ളല്‍ ത്രയം എന്നിവ ഗുരുവിൻ്റെ കൂടെ ദ്രുപദ് അവതരിപ്പിച്ചു വരുന്നു. ഫോട്ടോഗ്രാഫര്‍ സജീഷ് തൃക്കണ്ണാപുരത്തിൻ്റെയും ഒ. വിദ്യയുടെയും മകനാണ്. ദ്രുപദിൻ്റെ സഹോദന്‍ ദര്‍ശിതും ഓട്ടന്‍ തുള്ളല്‍ അഭ്യസിച്ചുവരുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പതിവ് തെറ്റിക്കാതെ ദ്രുപദ്; ഓട്ടൻതുള്ളലിൽ വീണ്ടും കിരീടമണിഞ്ഞ് കൂത്തുപറമ്പിൻ്റെ അഭിമാനം
Next Article
advertisement
'സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന പ്രസ്താവന'; മന്ത്രി സജി ചെറിയാനെതിരെ സമസ്ത
'സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന പ്രസ്താവന'; മന്ത്രി സജി ചെറിയാനെതിരെ സമസ്ത
  • മന്ത്രിയുടെ മതധ്രുവീകരണ പരാമർശം സംസ്ഥാന സൗഹൃദ അന്തരീക്ഷം തകർക്കുന്നതാണെന്ന് സമസ്ത പറഞ്ഞു

  • വോട്ടിംഗ് മതവും സമുദായവും നോക്കിയാണെന്ന പ്രസ്താവന സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണെന്ന് വിമർശനം

  • ഉത്തർ ഇന്ത്യയിൽ മതധ്രുവീകരണം കേട്ട കേൾവിയാണെന്നും പാർട്ടി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

View All
advertisement