നാലു സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചത് 60 ൽ താഴെ വോട്ടുകൾക്കാണ്.
മുണ്ടയോട്- 4, നാലാങ്കേരി- 45, കായനി- 53, കോളാരി 56 എന്നിങ്ങനെയെയായിരുന്നു എൽഡിഎഫുമായി യൂഡിഎഫിനുള്ള വോട്ട് വ്യത്യാസം. ഇതിൽ കൊളാരിയിലെ ത്രികോണ മത്സരത്തിൽ ബിജെപിയുടെ കോൺഗ്രസ് 23 വോട്ട് പിന്നിൽ മൂന്നാമതായി. അതായത് ഈ നാലു വാർഡിലെ 158 വോട്ട് കൂടി നേടാൻ കഴിഞ്ഞിരുന്നു എങ്കിൽ യുഡിഎഫിന് ആദ്യമായി മട്ടന്നൂരിൽ ഭരണത്തിലെത്താമായിരുന്നു.
കഴിഞ്ഞ തവണ ആറ് വാർഡിൽ രണ്ടാമത് എത്തിയ ബിജെപിയുടെ ആ നേട്ടം ഇത്തവണ നാലിൽ ഒതുങ്ങി. കഴിഞ്ഞ തവണത്തെ പോലെ കായലൂർ, കോളാരി, കരേറ്റ എന്നിവടങ്ങളിൽ ഇത്തവണയും രണ്ടാമത് എത്തി. ഒപ്പം മട്ടന്നൂർ ടൗണിലും.മേറ്റടിയിലെ സ്ഥാനം മൂന്നാമത് ആയെങ്കിലും 64 വോട്ടു മാത്രമാണ് വിജയിച്ച എൽ ഡി എഫുമായുള്ള വ്യത്യാസം. മലക്കുതാഴെ കോൺഗ്രസുമായി വ്യത്യാസം 16 വോട്ട്. കഴിഞ്ഞ തവണ 90 വോട്ടുമായി രണ്ടാമത് എത്തിയ അയ്യല്ലൂരിൽ ഇത്തവണ വെറും 41 വോട്ട് മാത്രമാണ് കിട്ടിയത്. അന്ന് 34 വോട്ടുമായി രണ്ടാമത് വന്ന ഇടവേലിക്കൽ ഇത്തവണ 38 ആയി.
advertisement
രണ്ടാം സ്ഥാനത്തിന്റെ എണ്ണം കുറഞ്ഞെങ്കിലും ബിജെപി നില മെച്ചപ്പെടുത്തി.ബിജെപിക്ക് മൂന്നു വാർഡ് (ടൗൺ, കോളാനി, മേറ്റടി) പോയത് 109 വോട്ടിനാണ്. ഇതിൽ യുഡിഎഫ് ജയിച്ച ടൗൺ വാർഡിൽ ബിജെപി തോറ്റത് 12 വോട്ടിനാണ്. കോളാനി യിൽ 33 വോട്ടിനാണ് എൽഡിഫിനോട് തോറ്റത്. ബിജെപി കഴിഞ്ഞ തവണ രണ്ടാമത് എത്തിയ മേറ്റടിയിൽ ഇത്തവണ കോൺഗ്രസിന് പിന്നിൽ മൂന്നാമതായി. എന്നാൽ 64 വോട്ടാണ് വിജയിയുമായുള്ള വ്യത്യാസം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ