കണ്ണൂരിലെ ആദ്യ സ്കൂഫെ നവീകരണത്തിന് ശേഷം പ്രവർത്തനമാരംഭിച്ചു

Last Updated:

ജില്ലയിലെ ആദ്യ സ്കൂഫെ സംരംഭമായ നാറാത്ത് കുടുംബശ്രീ സി ഡി എസിലെ സ്കൂഫെ നവീകരണത്തിന് ശേഷം പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ 77 സ്കൂളുകളിലാണ് സ്കൂഫെകൾ പ്രവർത്തിക്കുന്നത്. ഈ വർഷം സംസ്ഥാനമൊട്ടാകെ 1000 സ്കൂഫെകൾ എന്ന ലക്ഷ്യത്തിലാണ് കുടുംബശ്രീയുടെ പ്രവർത്തനം.

നവീകരിച്ച കുടുംബശ്രീ സ്കൂഫെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉദ്ഘാടനം ചെയുന്നു 
നവീകരിച്ച കുടുംബശ്രീ സ്കൂഫെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉദ്ഘാടനം ചെയുന്നു 
കണ്ണൂർ ജില്ലയിലെ ആദ്യ സ്കൂഫെ സംരംഭമായ നാറാത്ത് കുടുംബശ്രീ സി ഡി എസിലെ സ്കൂഫെ നവീകരണത്തിനു ശേഷം പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്ന് ലഭിച്ച രണ്ടര ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച സ്കൂഫേയിൽ പോഷക സമൃദ്ധമായ ഭക്ഷണങ്ങളും, ലഘു ഭക്ഷണങ്ങളും കൂടാതെ നോൺ വെജ് ഭക്ഷണങ്ങളും ലഭ്യമാകും.
രാവിലെ 11 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റ് കെ കെ രത്നകുമാരി സ്കൂഫെ ഉത്ഘാടനം ചെയ്ത് സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, നാറാത്ത് ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻ്റ് കെ രമേശൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ താഹിറ, പ്രിൻസിപ്പൾ പ്രസന്ന കുമാരി ടീച്ചർ, സിനി എ പി, വി സജിത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കുടുബശ്രീ പ്രവർത്തക പി ഉഷയാണ് സ്കൂഫെ സംരംഭക. നിലവിൽ ജില്ലയിൽ 77 സ്കൂളുകളിൽ സ്കൂഫെകൾ പ്രവർത്തിച്ചു വരുന്നു. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ മാ കെയർ എന്ന പേരിൽ സ്കൂഫെ സംരംഭം തുടങ്ങുന്നതിന് മാതൃക ആയതും കണ്ണൂർ കുടുംബശ്രീ സി ഡി എസിൻ്റെ സ്കൂഫെ പ്രവർത്തനത്തിൻ്റെ വിജയമാണ്. ഈ വർഷം സംസ്ഥാനമൊട്ടാകെ 1000 സ്കൂഫെകൾ എന്ന ലക്ഷ്യത്തിലൂനിയാണ് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കണ്ണൂരിലെ ആദ്യ സ്കൂഫെ നവീകരണത്തിന് ശേഷം പ്രവർത്തനമാരംഭിച്ചു
Next Article
advertisement
‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ
‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ
  • ശബരിമല സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാൻ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നു: വി ഡി സതീശൻ

  • നീക്കം പിന്‍വലിക്കില്ലെങ്കില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സതീശന്‍

  • ഹൈക്കോടതി ഇടപെടലില്ലായിരുന്നെങ്കില്‍ അന്വേഷണം വൈകുമായിരുന്നു, സിബിഐ അന്വേഷണം ആവശ്യമാണ്: പ്രതിപക്ഷം

View All
advertisement