ചരിത്രവും കടലും സംഗമിക്കുന്ന മാപ്പിള ബേ; കോട്ടയുടെ തണലിൽ ആധുനിക മത്സ്യബന്ധന തുറമുഖം ഒരുങ്ങുന്നു

Last Updated:

പ്രകൃതിദത്ത തുറമുഖമായ മാപ്പിള ബേ. ഉള്‍ക്കടലിൻ്റെ ഒരു വശത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച സെൻ്റ് ആഞ്ചലോ കോട്ടയും മറുവശത്ത് അറക്കല്‍ കൊട്ടാരവും. ഇന്ത്യ-നോര്‍വ്വെ സഹകരണ കരാറിൻ്റെ അടിസ്ഥാനത്തില്‍ ആധുനിക മത്സ്യബന്ധന തുറമുഖത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.

+
മാപ്പിള

മാപ്പിള ബേ തുറമുഖം

നൂറ്റാണ്ടുകളോളം പഴക്കമുള്ള മാപ്പിള ബേ തുറമുഖം. ആയിക്കരയില്‍ പ്രകൃതിദത്ത തുറമുഖമായ മാപ്പിള ബേ ഒരു മത്സ്യബന്ധന തുറമുഖമായാണ് അറിയപ്പെടുന്നത്. ഉള്‍ക്കടലിൻ്റെ ഒരു വശത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച സെൻ്റ് ആഞ്ചലോ കോട്ടയും മറുവശത്ത് കേരളത്തിലെ ഏക മുസ്ലീം രാജവംശത്തിൻ്റെ അറക്കല്‍ കൊട്ടാരവുമാണ്. സെൻ്റ് ആഞ്ചലോസ് കോട്ടയില്‍ നിന്ന് നീണ്ടുനില്‍ക്കുന്ന മതില്‍ ഉള്‍നാടന്‍ ജലാശയങ്ങളെയും കടലിനെയും വേര്‍തിരിക്കുന്നു. അതിനാല്‍ ബോട്ടുകള്‍ക്ക് സുരക്ഷിതമായി അടുക്കാന്‍ കഴിയും.
പുരാതനമായ ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങളും ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഇന്നും മാപ്പിള ബേയില്‍ കാണാം. കോലത്തിരിമാരുടെ കാലത്ത് ഒരു പ്രധാന വാണിജ്യ തുറമുഖവും കോലത്തുനാടിനെ ഇറക്കുമതിക്കായി ലക്ഷദ്വീപും മറ്റു രാജ്യങ്ങളുമായി കൂട്ടിയിണക്കുന്ന കണ്ണിയും ആയിരുന്നു മാപ്പിള ബേ.
ഇന്ന് ഈ കടല്‍ത്തീരത്ത് ഒരു ആധുനിക മത്സ്യബന്ധന തുറമുഖത്തിൻ്റെ നിര്‍മ്മാണം നടന്നു വരികയാണ്. ഇന്ത്യ-നോര്‍വ്വെ സഹകരണ കരാറിൻ്റെ സഹായ പ്രകാരമാണ് ഈ തുറമുഖ നിര്‍മ്മാണം നടക്കുന്നത്. തുറമുഖം ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിനാലും പ്രശസ്തമാണ്. മത്സ്യത്തൊഴിലാളികള്‍ വല നന്നാക്കുന്നതും, പിടിച്ചെടുക്കുന്നതും, തരംതിരിക്കുന്നതും കണ്ട് ഉള്‍ക്കടലില്‍ ചുറ്റിനടക്കാനും സാധ്യമാണ്. കടലില്‍ നിന്ന് പിടിച്ച മത്സ്യങ്ങള്‍ വില്‍ക്കുന്ന ഒരു പ്രാദേശിക മാര്‍ക്കറ്റ് മാപ്പിള ബേയുടെ അടുത്തുള്ളതിനാല്‍ ഇവിടെ നിരവധി ആളുകള്‍ വരാറുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
ചരിത്രവും കടലും സംഗമിക്കുന്ന മാപ്പിള ബേ; കോട്ടയുടെ തണലിൽ ആധുനിക മത്സ്യബന്ധന തുറമുഖം ഒരുങ്ങുന്നു
Next Article
advertisement
'താമര'യും വേദിയാകും; സംസ്ഥാന സ്കൂൾ കലോത്സവത്തിലെ തീരുമാനം മാറ്റി മന്ത്രി ശിവൻകുട്ടി
'താമര'യും വേദിയാകും; സംസ്ഥാന സ്കൂൾ കലോത്സവത്തിലെ തീരുമാനം മാറ്റി മന്ത്രി ശിവൻകുട്ടി
  • സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വേദി 15ന് താമര എന്ന പേര് നൽകാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു

  • താമരയെ ഒഴിവാക്കിയതിനെതിരെ യുവമോർച്ച പ്രതിഷേധം നടത്തിയിരുന്നു

  • 25 വേദികൾക്കും പൂക്കളുടെ പേരുകൾ നൽകിയതിൽ താമരയുടെ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യം

View All
advertisement